പതിനഞ്ചുകാരിയായ സഹോദരപുത്രിയുമായി ലൈംഗികബ ന്ധത്തിലേർപ്പെടുന്നത് കണ്ട ഭാര്യ, ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് ജനനേന്ദ്രിയം വെട്ടിമാറ്റി. ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ യുവതി തുടർന്ന് അറസ്റ്റിലായി. മുപ്പത്തിയൊൻപതുകാരനായ ഭർത്താവിന് തന്റെ സഹോദര പുത്രിയായ പതിഞ്ചുകാരിയുമായുള്ള ബന്ധമാണ് യുവതിയെ കടുംകൈ ചെയ്യാൻ പ്രേയരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ബ്രസീലിലെ അതിബായിലാണ് സംഭവം.
ഭർത്താവും പതിനഞ്ചുകാരിയും തമ്മിൽ ശാരീരിക ബന്ധം പുലർത്തുന്നത് യുവതി നേരിട്ട് കാണുകയായിരുന്നു. ഇതോടെ യുവാവിനോട് പ്രതികാരം ചെയ്യാൻ യുവതി തീരുമാനിക്കുന്നത്. ഭർത്താവിന്റെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം വെട്ടിമാറ്റുകയായിരുന്നു അവർ. അയാളുടെ ജനനേന്ദ്രിയം തുടർന്ന് ക്ലോസറ്റിലിട്ട് വെള്ളം ഒഴിച്ചു.
ഭർത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ വിവരം യുവതി തന്നെ തുടർന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീണ്ടും തുന്നിച്ചേർക്കാൻ സാധിക്കരുതെന്ന് കരുതിയാണ് ജനനേന്ദ്രിയം ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞതെന്നും യുവതി തുടർന്ന് മൊഴി നൽകി. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തി രിക്കുകയാണ്.