തൃശൂര്‍ . നടന്‍ സുരേഷ് ഗോപിയെ വ്യാജ സ്ത്രീപീഢനക്കേസില്‍ രാഷ്‌ട്രീയവിരോധത്തിന്റെ പേരില്‍ പൂട്ടാനൊരുങ്ങി പിണറായി സര്‍ക്കാർ. നേരത്തെ കുറ്റപത്രത്തില്‍ 354ലെ 1,4 ഉപവകുപ്പുകള്‍ മാത്രം ചേര്‍ത്താണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നത് എങ്കില്‍ ഇപ്പോള്‍ 354ലെ മുഴുവന്‍ വകുപ്പുകളും സുരേഷ് ഗോപിയ്‌ക്കെതിരെ പോലീസ് ചുമത്തി എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.
സുരേഷ് ഗോപിയ്‌ക്കെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകരുതെന്ന് നടന്‍ മമ്മൂട്ടി പിണറായിയോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചെന്നും അതനുസരിച്ച് പിണറായി വിജയന്‍ ആ കേസ് വേണ്ടെന്നുവെച്ചു വെന്നും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നാണ് പൊലീസിന്റെ പുതിയ നീക്കം ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
കുറ്റപത്രം അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കു മെന്നാണ് വിവരം. നവകേരള സദസ്സിന്റെ തിരക്ക് മൂലമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസം എടുത്തതെന്നാണ് പോലീസ് ഭാഷ്യം. വാര്‍ത്താസമ്മേളനത്തിനിടയില്‍ വനിതാമാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചു എന്നതാണ് സുരേഷ് ഗോപിക്കെതിരെയുള്ള കുറ്റം. തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചു എന്ന രീതിയില്‍ ഈ മാധ്യമപ്രവര്‍ത്തക കേസ് നൽകിയത് മറ്റു ചില ബാഹ്യപ്രേരണകളാലാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നതാണ്. അതേസമയം,നടക്കാവ് പൊലീസ് അന്ന് ചുമത്തിയ കേസില്‍ സുരേഷ് ഗോപി സ്റ്റേഷനില്‍ ഹാജരാവുകയും, ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്‌ക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപി തെറ്റുകാരനല്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി സിനിമാരംഗത്തെയും കേരളത്തിലെ പൊതുജനങ്ങളും അംഗീകരിച്ചതാണെന്നിരിക്കെയാണ് രാഷ്‌ട്രീയവിരോധത്തിന്റെ പേരില്‍ സുരേഷ് ഗോപിയെ കേസിൽ കുടുക്കാന്‍ ശ്രമം നടക്കുന്നത്. പരാതി നല്‍കിയ വനിതാ മാധ്യമപ്രവര്‍ത്തകയെ സുരേഷ് ഗോപിയ്‌ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ഇരുവരും സുഹൃത്തുക്കളാ യിരുന്നുവെന്നും വാര്‍ത്താസമ്മേളനം നടക്കുന്ന സമയത്ത് വളരെ സന്തോഷ വതിയായിരുന്ന യുവതി പൊടുന്ന ലൈംഗിക പീഡന പരാതി നല്‍കിയത് ഉന്നതര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നതും വ്യക്തമായിരിക്കെയാണ് സുരേഷ് ഗോപിക്കെതിരെയുള്ള പോലീസ് നീക്കം.
ബിജെപിയുടെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്ന സുരേഷ് ഗോപിയെ ഈ കേസില്‍ കുടുക്കി അപമാനിക്കുക എന്നതാണ്കവി പി എം ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഈ കേസുപയോഗിച്ച് സുരേഷ് ഗോപിയെ വട്ടംകറക്കാമെന്ന മിഥ്യ ധാരണയിലാണ് സി പി എം.