കൊച്ചി . ആരും രാജാവാണെന്ന് കരുതരുതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മറുപടി. തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ആരെന്ത് വിചാരി ച്ചാലും പറയാൻ ഉള്ളത് താൻ പറയുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അടിമാലിയിലെ മറിയക്കുട്ടിക്ക് പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ട സംഭവത്തിലായിരുന്നു മുഖ്യമന്ത്രി കോടതിയെ വിമർശിക്കുന്നത്. ഹൈക്കോടതി തോന്നുന്നത് പറയുമെന്നും അതിൽ നടപ്പാക്കാൻ കഴിയുന്നത് നടപ്പാക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മറിയക്കുട്ടിയുടെ കേസിൽ സർക്കാരിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതിയിൽ രൂക്ഷ വിമർശനം ആണ് ഉയർത്തിയിരുന്നത്. കോടതിയുടെ അന്ത സത്തെയെ കാത്തു സൂക്ഷിച്ചു കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്.
ആരും രാജവല്ലെന്നും ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലം അല്ലെന്നും ദേവൻ രാമചന്ദ്രൻ പറയുകയു ണ്ടായി. മറിയക്കുട്ടിയുടെ പെൻഷൻ ഹർജി രാഷ്രീയ പ്രേരിതമാ ണെന്ന് കോടതിയിലും പുറത്തും സർക്കാർ ആവർത്തിക്കുമ്പോഴാണ് മൂല്യങ്ങൾ മുൻനിർത്തിയാണ് താൻ മുന്നോട്ട് പോകുന്നതെന്നും ആരെന്ത് വിചാരിച്ചാലും തനിക്ക് പ്രശനമില്ലെന്നുമുള്ള ജഡ്ജി നിലപാട് പറഞ്ഞിരിക്കുന്നത്. ആരും രാജവല്ലെന്ന ഒരു ഓർമ്മപ്പെടുത്താലും ചീഫ് ജസ്റ്റിസിന്റെ വാക്കുകളിൽ ഉണ്ട്.
https://youtu.be/m8mtzye5XeE?si=5WWmGcJ0JUyHHW3k