Connect with us

Hi, what are you looking for?

Crime,

പോലീസിനെയും DYFI യെയും പിണറായി കയറൂരി വിട്ടു, പെൺകുട്ടിയുടെ വസ്ത്രം സെക്രട്ടറിയേറ്റ് പടിക്കൽ വലിച്ചുകീറി SI

തിരുവനന്തപുരം . നവകേരള സദസ്സുമായി ബന്ധപ്പെട്ടു പൊലീസും ഡിവൈഎഫ്ഐയും കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ മർദിച്ച സംഭവം, പോലീസിനെ പിണറായി കയറൂരി വിട്ടിരിക്കുകയാണെന്നും ഡിവൈഎഫ്ഐയെ അക്രമത്തിനായി തുറന്നു വിട്ടിരിക്കുകയാ ണെന്നും തെളിയിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ നേരിട്ട സംഭവം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണ്.

പെൺകുട്ടികൾക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് ത‍ടഞ്ഞു വെച്ചു. ഗവർണർക്കെതിരെ സമരം ചെയ്ത എസ്എഫ്ഐ പെൺകുട്ടികളെ ‘മോളേ കരയല്ലേ’ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ പോലീസ്, വനിതാ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വസ്ത്രം വരെ വലിച്ചുകീറി.

ഒരു പെൺകുട്ടിയുടെ വസ്ത്രം ഒരു എസ്ഐ ആണ് വലിച്ചുകീറിയത്. വളരെ മോശമായ പെരുമാറ്റമാണ് പോലീസ് നടത്തിയത്. പെൺകുട്ടികളെയും സ്ത്രീകളെയും പുരുഷ പൊലീസുകാർ വടിവച്ചു കുത്തുകയും അടിക്കുകയും ഉൾപ്പടെ ക്രൂരമായ രീതിയിൽ ദേഹോപദ്രവം ഏൽപ്പിച്ചു. പൊലീസ് അനാവശ്യമായി പെൺകുട്ടികൾക്കെതിരെ ആക്രമണം നടത്തിയതാന് പ്രശ്നങ്ങൾക്ക് കാരണമാവുന്നത്.

യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ നേരിട്ടതിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കടുത്ത വിമർശനം ഉന്നയിച്ചു. പെൺകുട്ടികൾക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് ത‍ടഞ്ഞുവെക്കുകയായിരുന്നു. അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണെന്നും വി ഡി സതീശൻ തുടർന്ന് അറിയിക്കുകയായിരുന്നു. ഗവർണർക്കെതിരെ സമരം ചെയ്ത എസ്എഫ്ഐ പെൺകുട്ടികളെ ‘മോളേ കരയല്ലേ’ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ പൊലീസുകാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വസ്ത്രം വരെ വലിച്ചുകീറിയതായി സതീശൻ കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരോടു പൊലീസ് വളരെ മോശമായിട്ടാണ് പെരുമാറിയത്. പെൺകുട്ടിയുടെ വസ്ത്രം വരെ ഒരു എസ്ഐ വലിച്ചുകീറി. ആ എസ്ഐയ്‌ക്കെതിരെ നടപടി വേണം – സതീശൻ ആവശ്യപ്പെട്ടു. വനിതാ പൊലീസല്ലാത്ത ഒരു എസ്ഐ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറുകയാ യിരുന്നു. വളരെ മോശമായ പെരുമാറ്റമായിരുന്നു അത്. പെൺകുട്ടികളെയും സ്ത്രീകളെയും പുരുഷ പൊലീസുകാർ വടിവച്ചു കുത്തി. അവരെ ഉപദ്രവിച്ചു. പെൺകുട്ടികൾക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് ത‍ടഞ്ഞുവച്ചു. ഞാൻ അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണ് – എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത് .

പെൺകുട്ടികൾക്കെതിരെ പൊലീസ് അനാവശ്യമായി ആക്രമണം നടത്തിയതാണ് പ്രശ്‍നം സംഘർഷത്തിലേക്ക് എത്തിച്ചത്. ആ പെൺകുട്ടിയെ ദേഹോപദ്രവം ചെയ്ത എസ്ഐയ്‌ക്കെതിരെ നടപടി വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഒരു യൂത്ത് കോൺഗ്രസ് സമരം പൊലീസിനൊന്നും അടിച്ചൊതുക്കാനാകില്ല. ഇതിനേക്കാൾ വലിയ സമരം കാണേണ്ടി വരും. ഞങ്ങളുടെ കുട്ടികളെ കല്യാശേരി മുതൽ കൊല്ലം വരെ ക്രൂരമായി മർദ്ദിച്ചവർക്ക് എതിരായിട്ടുള്ള വലിയ പ്രതിഷേധമാണിത്. ഈ പ്രതിഷേധം കേരളം മുഴുവനും ഇനി ഉണ്ടാവുമെന്നും വി ഡി സതീശൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...