ന്യൂഡൽഹി . പാർലമെന്റിനുള്ളിൽ കടന്നുകയറി അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ അധ്യാപകനായ ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ സ്വദേശി ലളിത് ഝാ ആണ് അറസ്റ്റിലായത്. ലളിത് ഝാ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ലളിതിനെ ഡല്‍ഹിയില്‍നിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് ഡല്‍ഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13ന് ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി രുന്നു. പാര്‍ലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നതും ലളിത് ഝാ ആയിരുന്നു.
ലളിത് ഝാ കൊല്‍ക്കത്തയിൽ ആണ് താമസിച്ചു വരുന്നത്. ഭഗത് സിങ്ങിന്റെ ആശയങ്ങള്‍ ആകൃഷ്ടനായ ലളിത് ഝാ രാജ്യത്തി ന്റെയാകെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. അക്രമത്തിനു മുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആറു പേരും പാര്‍ലമെന്റിനുള്ളില്‍ കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ടു പേര്‍ക്കു മാത്രമാണ് പാസ് കിട്ടിയത്.