മലപ്പുറം . കർണാടക ഹുസൂരിൽ നിന്നുള്ള ശബരിമല തീർഥാടക സംഘം സഞ്ചരിച്ച ബസ് ഓട്ടോയിലിടിച്ച് അഞ്ച് പേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്.
നാലു കുട്ടികളും രണ്ടു സ്ത്രീകളും ഡ്രൈവറുമാണ് ഓട്ടോയിലുണ്ടാ യിരുന്നത്. മഞ്ചേരി ചെട്ടിയങ്ങാടിയിൽ വൈകിട്ട് 5.30നായിരുന്നു അപകടം നടക്കുന്നത്. കർണാടകയിൽ നിന്നുള്ള നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിഴക്കേ തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. നാല് കുട്ടികളും 2 സ്ത്രീകളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു.
ഇവർ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. നിലവിൽ പരിക്കേറ്റ ആരുടേയും ആരോഗ്യനില ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരണപ്പെടുകയായിരുന്നു. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മരിച്ചവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തുകയാണ്.