പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയക്ക് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഷാജന് ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസിലാണ് കോടതി ഷാജന്‍ സ്കറിയക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിവരെ പോയെങ്കിലും ഹര്‍ജി കോടതി തളളുകയാണ് ഉണ്ടായത്. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയയാണ് വയര്‍ലെസ് സന്ദേശം ചോര്‍ത്തി എന്ന് ആരോപിച്ചു പൊലീസില്‍ പരാതി നല്‍കിയിരുന്നത്. വയര്‍ലെസ് സന്ദേശം ചോര്‍ന്നു എന്ന പേരില്‍ ഷാജന്‍ സ്‌കറിയക്കെതിരെ സൈബര്‍ പൊലീസ് തിരുവനന്തപുരത്തും തുടർന്ന് കേസെടുക്കുകയാണ് ഉണ്ടായത്.
ഇതിനിടെ മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഷാജന്‍ സ്്കറിയക്കെതിരെ പുതിയ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇപ്പോൾ. ഒരു വീഡിയോ പങ്കുവച്ചതിന്റെ പേരിലാണ് മലപ്പുറം സ്വദേശിയുടെ പരാതിയില്‍ കോട്ടയം കുമരകം പൊലീസ് കേസെടുത്തത്. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടു പുറത്തു വന്ന വീഡിയോ സന്ദേശത്തിന്റെ പേരിലാണ് ഷാജനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.