Connect with us

Hi, what are you looking for?

Crime,

സ്വപ്നാ സുരേഷ് കൊല്ലപ്പെടുമോ? ഗോവിന്ദനെതിരെ മൊഴി നൽകാനെത്തുന്ന സ്വപ്നയെ തീർക്കാൻ ക്വട്ടേഷൻ സംഘം?

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിൽ സ്വപ്‌ന സുരേഷിന് കോടതിയിൽ തിരിച്ചടി. തന്നെ കൊച്ചിയിൽ ചോദ്യംചെയ്യാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ഹർജിക്കാരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോവാനാവില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

തളിപ്പറമ്പിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നല്കിയിരുന്നത്. കണ്ണൂരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നായിരുന്നു ഹർജിക്കാരി യുടെ വാദം. പരാതിയുണ്ടെങ്കിൽ അക്കാര്യം അന്വേഷണ ഉദ്യോഗ സ്ഥനെ അറിയിക്കണം. പൊലീസ് ആവശ്യമായ നടപടി സ്വീകരിക്ക ണം. ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച തീയതി കഴിഞ്ഞതിനാൽ പുതിയ നോട്ടീസ് നൽകാം.

നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ എം വി ഗോവിന്ദൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു ഫേസ്‌ബുക്ക് ലൈവിലൂടെ സ്വപ്ന ആരോപിച്ചത്. പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് പിന്മാറിയാൽ 30 കോടി രൂപ നൽകാമെന്നു ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ള മുഖേന എം വിഗോവിന്ദൻ അറിയിച്ചുവെന്നായിരുന്നു ആരോപണം. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.

എംവി ഗോവിന്ദന്റെ മൊഴി തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എംവി ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതാണ് മാനനഷ്ടക്കേസിന് ആധാരമായത്. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും തൻറെ വ്യക്തി ജീവിതത്തിൽ കരിനിഴലിൽ വീഴ്ത്തിയെന്നുമാണ് മാനഷ്ട പരാതിയിൽ എംവി ഗോവിന്ദൻ ചൂണ്ടികാട്ടിയത്.

അതേസമയം, ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

‘ഗോവിന്ദൻ…, സ്വാഗതം. ഇനി നമുക്ക് കോടതിയിൽ കാണാം. കേസ് കൊടുത്ത് എന്നെ വിരട്ടാമെന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു. എന്‍റെ അപേക്ഷ, അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണമെന്നാണ്. ഗോവിന്ദനെ കോടതിയിൽവെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു. എന്‍റെ സന്ദേശം മലയാളി ഗോവിന്ദന് വ്യക്തമായി മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്തവണ മലയാളത്തിൽ കുറിപ്പിടുന്നത്​.’ എന്നായിരുന്നു സ്വപ്നയുടെ ഫേസ്ബുക് പോസ്റ്റ്.

എം.വി. ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ്​ സ്വപ്നക്കെതിരെ പരാതി നൽകിയത്. ഐ.പി.സി 120 ബി, ഐ.പി.സി 500 വകുപ്പുകൾ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. എന്നാലിവിടെ സ്വപ്ന സുരേഷിന്റെ ആവശ്യം കോടതി നിരാകരിച്ചതോടെ സ്വപ്നയ്ക്ക് സിപിഎം കോട്ടയായ കണ്ണൂരിലേക്ക് പോകാതെ താരമില്ലാതാവുകയാണ്. കണ്ണൂരിലെത്തുന്ന സ്വാപ്പ്പനയെ കത്ത് പിണറായിയുടെ കാലകേയന്മാർ തയാറായിരി ക്കുകയാണെന്നാണ് സ്വപ്നയ്ക്ക് കിട്ടിയ വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവർ തന്നെ കൊച്ചിയിൽ ചോദ്യംചെയ്യാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്. എന്തായാലും ഇനി സ്വപ്നയുടെ ജീവന് ഏതു നിമിഷവും ആപത്തുണ്ടാവാൻ ഇടയുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...