മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെയും മകൾ വീണാ വിജയനെയും അതിരൂക്ഷമായി വിമർശിച്ച് മാത്യു കുഴൽനാടൻ രംഗത്ത്. സംഭവത്തിൽ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ താൻ പുറത്ത് വിടുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞിട്ടുണ്ട്. കേസുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.
മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് രേഖകളിലുള്ളത്. കരിമണൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ ഹൈക്കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവായി സാഹചര്യത്തിൽ കാര്യങ്ങൾ കൂടുതൽ പിണറായിക്കും കുടുംബത്തിനും കുരുക്കാവുകയാണ്.
വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയോ വീണയോ ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം, വീണയുടെയും കമ്പനിയുടെയും പണമിടപാടുകൾ നിയമപരമാണെന്നും സുതാര്യമാണെന്നും വിശദീകരിക്കാൻ സിപിഎം. രംഗത്തിറങ്ങുന്ന അസാധാരണത്വവും ഇതിലുണ്ടായി. എന്നാൽ ഹൈക്കോടതിയുടെ ഇടപെടൽ ശക്തമായതോടെ സ്വന്തം മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന ഭയത്തോടൊപ്പം മകളുടെ ജയിൽവാസവും പിണറായിയെ ഭയപ്പെടുത്തുന്നുണ്ട്.