കേരള മോട്ടോര്‍ വാഹനവകുപ്പ് റോബിൻ ബസ് കസ്റ്റഡിയിലെടുത്ത് ഉള്ളിൽ തള്ളി. കസ്റ്റഡിയിലെടുത്ത റോബിൻ ബസ് പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിച്ചു കൊണ്ടാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്.
ഈ ആഴ്ച സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തത്തിനും ഹൈക്കോടതി ഉത്തരവുകൾക്കും പുല്ലു വില കൽപ്പിച്ചു കൊണ്ടാണ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടർ വാഹന വകുപ്പ് നടപടി ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാരും മോട്ടോർ വാഹന വകുപ്പും നീതിന്യായ വ്യവസ്ഥയെ മാനിക്കുന്നില്ലെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് റോബിൻ ബസ് മടക്ക സർവീസ് നടത്തുമ്പോ ഴാണ് പോലീസിന്‍റെ സഹായോത്തോടെ റാന്നിയില്‍ വെച്ച് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തിരിക്കുന്നത്. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഇതിനു പിന്നിൽ റോബിൻ ബസ്സ് ഓടിക്കാൻ ഡ്രൈവർമാർ തയ്യാറാകാത്ത സാഹചര്യം സൃഷ്ടിക്കുക എന്ന ഗൂഢ ലക്ഷ്യമാണു ള്ളത്. വെള്ളിയാഴ്ച പുലർച്ചെ ഏരുമേലിക്ക് സമീപവും ബസിന് 7,500 രൂപ പിഴചുമത്തി എന്നതാണ് റോബിൻ ബസ്സിനോട് മോട്ടോർ വാഹന വകുപ്പ് നടത്തി വരുന്ന ഗുണ്ടായിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.