വ്യാജ ആരോപണങ്ങളിൽ ജഡ്ജിമാരുടെ രോമം കൊഴിയില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ജഡ്ജിമാർക്കെതിരെയുള്ള ആരോപണങ്ങൾ അംഗീകരിക്കാനാവില്ല. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തവർക്ക് നിരാശയുണ്ടാക്കും. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാൻ കഴിയൂ – ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെയുള്ള ലോകായുക്ത കേസിൽ സർക്കാർ പണം അനുവദിച്ച് നൽകിയത് നടപടിക്രമങ്ങൾ ലംഘിച്ചാണെന്നു അവർക്ക് അനുകൂലമായ വിധി പറയും മുൻപ് ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചിരുന്നു. മുഖ്യ മന്ത്രിയുടെ വിരുന്നു സൽക്കാരത്തിനും സർക്കാർ സഹായം ലഭിച്ച കുടുംബത്തിന്റെ പുസ്തക പ്രകാശനത്തിനും ലോകായുക്തമാർ പങ്കെടുത്ത സംഭവങ്ങൾക്ക് പിറകെ പരാതിക്കാരന്റെ ഹർജി ലോകായുക്ത തള്ളുന്നതാണ് കേരളം കാണുന്നത്. ലോകായുകതയുടെ വിശ്വസ്യത നഷ്ടപ്പെട്ടെന്ന് പരാതിക്കാരനും പറഞ്ഞിരുന്നതാണ്.
‘നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവും ആദരവില്ലായ്മയുമാണ് ജഡ്ജിമാർക്കെതിരെയുള്ള ആരോപണങ്ങൾ കാണിക്കുന്നത്. നിയമപരമായ മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം മാധ്യമങ്ങളിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇത് അവരുടെ നിരാശയില്‍ നിന്നാണ്. ഇവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂയെന്നും ആണ് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരിക്കുന്നത്.
ഇവരുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തി അപലപനീയമാണ്. ‘പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന്’ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ കൊടുക്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.