തിരുവനന്തപുരം . കേരളത്തിൽ നടന്നു വന്ന സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപെട്ടു കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനും മകൻ അഖിൽ ജിത്തും വീണ്ടും ഇഡിക്ക് മുന്നിൽ. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഇഡി സമൻസ് പ്രകാരം കൊച്ചിയിലെ ഇഡി ഓഫീസിൽ ഇവർ ഹാജരാവുന്നത്.
ഇഡിയുടെ ചോദ്യം ചെയ്യലിൽ മുട്ടിടിച്ചു വിറക്കുകയാണ് മുൻ സി പി ഐ നേതാവും മകനും. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ഭാസുരാംഗനെ ഇഡി എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത പിറകെയാണ് ഇപ്പോഴുള്ള ചോദ്യം ചെയ്യൽ നടക്കുന്നത്. കോടികളുടെ വൻ ക്രമക്കേടുകൾ കണ്ടല സഹകരണ ബാങ്കിൽ നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ.
1500-ൽ പരം നിക്ഷേപകരുടെ പണം ആണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ഇവിടെ തട്ടിയെടുത്തത്. കേസിൽ ഭാസുരാംഗന്റെ പങ്ക് കണ്ടെത്തിയതോടെ പാർട്ടിയിൽ നിന്നും ഭാസുരാംഗനെ പുറത്താക്കിയിരുന്നു. ഇതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണ രേഖകൾ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന് തിരിച്ചടി നായിരിക്കുകയാണ് ഇ ഡി. വ്യക്തതയില്ലാതെ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയെ കോടതി വിമർശിക്കുകയും ഉണ്ടായി.