ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിറകെ ഇക്കാര്യത്തിൽ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്ന പിണറായി സർക്കാർ ഉണർന്നു. സർക്കാരിനെ തട്ടി ഉണർത്താൻ ഒരു കർഷകന്റെ ജീവൻ ബലികൊടുക്കേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിറകെ നെല്ല്സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക നൽകുകയാണ് സർക്കാർ.
ഇന്നു മുതല്‍ പണം വിതരണം ചെയ്യും. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയാണ് കർഷകർക്ക് നൽകുന്നത്. സംസ്ഥാനത്ത് 23500 മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ ഇതിനകം സംഭരിച്ചത്. ആലപ്പുഴയിലും പാലക്കാട്ടും കോട്ടയത്തും മികച്ച നിലയിലാണ് നെല്ല് സംഭരണം നടന്നു വരുന്നത്.
സംഭരണവില പിആര്‍എസ് വായ്പയായി എസ്ബിഐ, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴിയാണ് വിതരണം ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ സീസണില്‍ 2,50,373 കര്‍ഷകരില്‍ നിന്നായി 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ല് ആണ് സംഭരിച്ചിരുന്നത്. കുട്ടനാട്ടില്‍ സെപ്തംബര്‍ 26 നും പാലക്കാട് ഒക്ടോബര്‍ അഞ്ചിനുമാണ് നെല്ല്സംഭരണം തുടങ്ങിയത്.