Connect with us

Hi, what are you looking for?

Kerala

ദല്ലാൾ ബോംബ് വീണ്ടും, ‘പ്രകാശ് ജാവഡേക്കര്‍ ലാവലിന്‍ കേസ് അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു’

കൊച്ചി . കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ തന്നെയും ഇപി ജയരാജനെയും കാണാന്‍ വന്നിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറയും പോലെ ദല്ലാള്‍ നന്ദകുമാര്‍ എന്ന പിമ്പിന്റെ അടുത്ത ബോംബ്. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ചാണ് സംസാരി ച്ചെന്നും, തങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവഡേക്കര്‍ പറഞ്ഞതായും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാമോയെന്ന് ചോദിച്ചു വെന്നും, പകരം പിണറായി വിജയന്റെ പേരിലുള്ള ലാവലിന്‍ കേസ് അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു വെന്നും ഒക്കെയാണ് ദല്ലാള്‍ നന്ദകുമാര്‍ ഇപ്പോൾ പറയുന്നത്.

‘എന്റെ വീട്ടില്‍ അമിത് ഷാ വരും. അവിടെ വെച്ച് ഇപിക്ക് ഉറപ്പു തരും. ഭാഷാ പ്രശ്‌നമുള്ളതിനാല്‍ കുമാറിനേയും കൂട്ടിക്കോളാന്‍ പറഞ്ഞു. എന്നാല്‍ നടക്കില്ല എന്ന് ഇ പി ജയരാജന്‍ പറഞ്ഞു.’ ഇ പി ജയരാജനെ വെള്ളപൂശി വെളിപ്പിക്കാനും എന്നാൽ സി പി എമ്മിനും പ്രത്യേകിച്ച് പിണറായി വിജയനും വേണ്ടിയാണ് ദല്ലാളിന്റെ ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ എന്നതാണ് ഇത് ചൂണ്ടി കാട്ടുന്നത്. സി പി എം കളത്തിലിറക്കിയിരിക്കുന്ന ദല്ലാളിനു ഇപ്പോഴത്തെ വെളിപ്പെടുത്തലുകളിൽ എത്ര കിട്ടുമെന്നത് മാത്രം ഇനി അറിഞ്ഞാൽ മതി.

ദല്ലാളിന്റെ വാക്കുകൾ ഇങ്ങനെ: ‘സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ലാവലിന്‍ കേസില്‍ നിന്നും സിബിഐയെ പിന്‍വലിക്കുന്നു എന്ന് അറിയിക്കും. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ളവ അവസാനിപ്പിക്കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. വൈദേകത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, അത് അന്വേഷിച്ചോളൂ എന്ന് ഇപി ജയരാജന്‍ പറഞ്ഞു. വൈദേകത്തില്‍ തനിക്ക് ഒരു പങ്കാളിത്തവുമില്ല. അതുവെച്ച് ബാര്‍ഗെയിന്‍ ചെയ്യേണ്ട. വൈദേകത്തെക്കുറിച്ച് എത്രവേണമെങ്കിലും അന്വേഷിച്ചോളൂ എന്നാണ് ജയരാജന്‍ മറുപടി നല്‍കിയത്’ എന്ന് പറഞ്ഞിരിക്കുന്ന ദല്ലാൾ ഇ പി യോടുള്ള കൂറ് എന്തെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

‘എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണമെന്ന് ജാവഡേക്കര്‍ പറഞ്ഞു. അതിന് എങ്ങനെ വിട്ടു വീഴ്ച ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചു. തൃശൂരില്‍ ഘടകകക്ഷി സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്, അതുകൊണ്ട് അതു സാധ്യമല്ലെന്നാണ് ഇപി ജയരാജന്‍ മറുപടി നല്‍കിയത്. ഇതിനൊരു ഉപാധി ചര്‍ച്ചയില്‍ വന്നു. മുമ്പ് പിണറായി വിജയന്റെ കാലത്ത് പിസി തോമസ് വഴി ബിജെപിയുടെ സഹായം സിപിഎം തേടിയിരുന്നു. ഇതിന് പ്രത്യുപകാരമായി മൂവാറ്റുപുഴയില്‍ പിസി തോമസിനെ ജയിപ്പിക്കാന്‍ ഇസ്മായേലിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കി.’

‘ഇപ്പോള്‍ എല്‍ഡിഎഫിനെ സഹായിക്കുന്ന പള്ളികളിലെ തര്‍ക്കവിഭാഗത്തില്‍പ്പെട്ട പിതാവ് കൊടുത്ത കത്തു മാറ്റിവെച്ചിട്ടാണ് സിപിഎം ഇസ്മയേലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അങ്ങനെ പിസി തോമസിനെ 500 വോട്ടിന് ജയിപ്പിച്ച ചരിത്രം സിപിഎമ്മിനുണ്ട്. അതു തൃശൂരില്‍ നടപ്പിലാക്കാമോയെന്ന് ചോദിച്ചു. തൃശൂരില്‍ നിന്നും സുരേഷ് ഗോപിയെ മറ്റേതെങ്കിലും സീറ്റിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞപ്പോള്‍, തൃശൂരില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റാന്‍ പറ്റില്ലെന്ന് ജാവഡേക്കര്‍ അറിയിച്ചു. അതോടെ ചര്‍ച്ച പൊളിയുകയായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. നാലു തവണ ചര്‍ച്ച നടന്നു. സിപിഎമ്മില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധ്യമല്ലെന്ന് ചര്‍ച്ചയില്‍ അറിയിച്ചു’വെന്നും നന്ദകുമാര്‍ പറഞ്ഞു.

‘എങ്ങനെയെങ്കിലും കേരളത്തില്‍ ഒരു സീറ്റ് നേടണം. അതിന് എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നും ജാവഡേക്കര്‍ പറഞ്ഞു. അനില്‍ ആന്റണിയെ എറണാകുളത്തും, പിസി ജോര്‍ജിനെ പത്തനംതിട്ടയിലും, സുരേഷ് ഗോപിയെ മറ്റൊരു സീറ്റിലേക്കും മാറ്റി ധാരണയിലെത്താമെന്ന് പറഞ്ഞു. അതിന് തയ്യാറായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു സീറ്റിലെങ്കിലും എന്‍ഡിഎ ജയിച്ചേനെ’ എന്നും ദല്ലാള്‍ നന്ദകുമാര്‍ പറയുന്നു.

പിണറായി വിജയന്റെ സംരക്ഷകനായാണ് ഇപി ജയരാജന്‍ നിലകൊണ്ടതെന്ന് പറഞ്ഞു നന്ദകുമാര്‍ ഇതിനിടെ ഇ പി ക്ക് സംരക്ഷണ വേലിയും കെട്ടുന്നുണ്ട്. അല്ലാതെ ഇപി ജയരാജന് തലയ്ക്ക് ഓളമുണ്ടോ. ബിജെപിയില്‍ പോയി അനാഥനാകാന്‍. അനാഥനാകാന്‍ ബിജെപിയില്‍ പോകേണ്ടതുണ്ടോയെന്ന് നന്ദകുമാര്‍ ഇപ്പോൾ ചോദിക്കുന്നു. കേരളത്തിലെ ബിജെപി നേതാക്കള്‍ അറിയാതെയാണ് ജാവഡേക്കര്‍ ചര്‍ച്ച നടത്തിയതെന്നും നന്ദകുമാര്‍ പറയുന്നു. ഇപി ജയരാജന് ഗവര്‍ണര്‍ ആക്കാമെന്ന് വാഗ്ദാനം നല്‍കിയെന്ന് കെ സുധാകരന്‍ പറയുന്നു. അന്ന് ഗവര്‍ണര്‍ പോസ്റ്റ് ഒഴിവുണ്ടായിരു ന്നില്ലെന്നാണ് നന്ദകുമാറിന്റെ ന്യായ വാദം.

ഇപി ജയരാജനെയും എന്നെയും കാണാന്‍ വന്ന അന്ന് സുധാകരനെ ചൂണ്ടയില്‍ കൊളുത്തിയെന്ന് ജാവഡേക്കര്‍ പറഞ്ഞെന്ന ആരോപണവും ദല്ലാൾ ഉന്നയിക്കുന്നുണ്ട്. സുധാകരന്‍ വീണു, പക്ഷെ കെപിസിസി കിട്ടിയതുകൊണ്ട് ചാടിപ്പോയി. അല്ലെങ്കില്‍ സുധാകരന്‍ ഇപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയേനെയെന്ന് നന്ദകുമാര്‍ പറയുന്നു. മുരളീധരനുമായും രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നതായും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയുമായി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ശോഭ സുരേന്ദ്രന്‍ സംസാരിച്ചുവെന്നും നന്ദകുമാര്‍ പറഞ്ഞിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...