വേനൽ കനത്ത് കുടി വെള്ളം ക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഗ്രാമങ്ങളിൽ ദാഹജലം എത്തിക്കുന്ന തിരക്കിലാണ് സന്തോഷ് പണ്ഡിറ്റ്. നാൽപതിയഞ്ചു ഡിഗ്രി ചൂട് എത്തിയ പാലക്കാടൻ ഗ്രാമങ്ങളിലെ മലമുകളിൽ കുടി വെള്ളം എത്തിക്കുക എന്നത് ശ്രമകരമായ ഒന്നാണെങ്കിലും സന്മനസും അർപ്പണ ബോധവും അതിനൊപ്പം പണച്ചിലവഴിച്ചും അതിനായി സന്തോഷ് പണ്ഡിറ്റ് ഇറങ്ങി ചെന്നിരിക്കുകയാണ്. അതോടെ കുടിവെള്ളവും എത്തി തുടങ്ങി. ടാങ്കർ ലോറികളിലാണ് സന്തോഷ് കുടിവെള്ളം എത്തിച്ചു വരുന്നത്. കുടിവെള്ളം എത്തിച്ചു ഗ്രാമ വാസികളുടെയും പക്ഷി മൃഗ ജീവ ജാലങ്ങളുടെയും ദാഹം അകറ്റുന്ന തിരക്കോട് തിരക്കിലാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ.
വൻ തുക ഒന്നും വരുമാനമുള്ള കോടിശ്വരൻ അല്ല സന്തോഷ്. സന്തോഷ് പണ്ഡിറ്റ് സിനിമകൾക്കു യൂ ട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗപ്പെടുത്തി ആണ് ചാരിറ്റി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു മാസക്കാലമായി അട്ടപ്പടിയിൽ ജല ക്ഷാമം രൂക്ഷം ആണ്. എന്നാലും ഉള്ളതിൽ നിന്നും ആകുന്നത്ര സഹായിക്കാമെന്നും തുറന്നു പറയുന്ന നടൻ, നിർമ്മാതാവ്, ഗാന രചയിതാവ്, ഗായകൻ, എഡിറ്റർ.. ജോലികൾ തുടരുകയാണ്. സിനിമയിൽ പേര് ഉരുക്കു സതിശൻ എന്നൊക്കെ ആണെങ്കിലും പ്രവൃത്തിയിൽ തികച്ചും പാവമാണെന്ന ഡയലോഗ് ഉണ്ട് സന്തോഷിനെന്നും കൂട്ടിന്.
അട്ടാപ്പാടിയിൽ ഭൂമിയിൽ ജലവിധാനം താഴ്ന്നു. കൂലിയും ജോലിയും കുറവാണ്. ഇത്തരം സാഹചര്യത്തിൽ സ്വന്തമായി കുടിവെള്ളം എത്തിക്കുക അട്ടപ്പാടി കാർക്കും മലമുകളിൽ ഒരു സ്വപ്നമാണ്. പണ്ഡിറ്റ്‌ന്റെ പന്ത്രണ്ടാം സിനിമയുടെ ചിത്രീകരണ തിരക്കിൽ ആണ്. അതിനിടെ ആണ് സംവിധായകൻ സേവനം ചെയ്യാൻ സമയവും കണ്ടെത്തിയിരിക്കുന്നത്. യാത്ര ചെയ്തു കൊടും ചൂടിൽ വരൾച്ച ബാധിച്ച ഇടങ്ങളിൽ എത്തുകയാണ് സന്തോഷ്. അതിനിടെ കുടിവെള്ളം കിട്ടാത്ത വലയുന്ന പിന്നോക്ക പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ തന്നാൽ ആകുന്നത് ചെയ്യുമെന്നും പണ്ഡിറ്റ് പറയുന്നുണ്ട്.