തൃശൂര്‍ പൂരം കലക്കുക എന്നത് പിണറായി സർക്കാരിന്റെ മറ്റൊരു അജണ്ടയാണ്. ആദ്യ അജണ്ട ശബരിമല ആയിരുന്നു. ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും ഇല്ലായ്മചെയ്ത ന്യൂനപക്ഷ വോട്ടു പിടിക്കുകയും ക്ഷേത്രങ്ങളിലെ സമ്പത്ത് ഖജനാവിൽ എത്തിക്കുക യും ചെയ്യുക എന്നതാണ് സർക്കാരിന്റെ പ്രധാന അജണ്ട. ആദ്യമേ പൂരം കലക്കാൻ ശ്രമം നടത്തിയെങ്കിലും തിരഞ്ഞെടുപ്പിനെ ഭയന്ന് ഒരു ചുവടു പിന്നോട്ട് വച്ചു. ആനയെ എഴുന്നള്ളിപ്പിക്കലിനും ഭക്തജനങ്ങള്‍ കൂടുന്നതിനും എതിരെ ഇറക്കിയ തിട്ടൂരങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന് കണ്ടപ്പോഴാണ് പിന്‍വാങ്ങിയത്, എന്നാല്‍ അതിനുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് പോലീസ് ശ്രമിച്ചത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമോ സമ്മതമോ മൗനസമ്മതമോ ഇല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഒരാളും കരുതുന്നില്ല.
ആദ്യ പ്രതിസന്ധി ഉണ്ടാക്കിയത് കൊച്ചിന്‍ ദേവസ്വംബോര്‍ഡാണ് പൂരം പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ കൂട്ടിച്ചോദിച്ചായിരുന്നു ഇത്. 40 ലക്ഷം രൂപയോളമാണ് മൈതാനത്തിന് വാടകയായി പൂരം സംഘാടകര്‍ ദേവസ്വംബോര്‍ഡിന് നല്കുന്നത്. ഇത് രണ്ടുകോടിയായി വര്‍ധിപ്പിച്ച് നൽകണമെന്നായിരുന്നു ബോർഡിൻറെ ആവശ്യം. ഇത്രയും ഭീമമായ തുക വാടക നല്കിയാല്‍ പൂരം നടത്താനാകില്ല എന്നറിഞ്ഞിട്ടും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിടിവാശി തുടര്‍ന്നു. ഒടുവില്‍ പൂരം നടക്കില്ലെന്നും വന്‍ പ്രതിഷേധം ഉയരുമെന്നും വ്യക്തമായപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പഴയ വാടകയും എട്ട് ശതമാനം വര്‍ധനയും മതിയെന്ന് തീരുമാനിച്ചത്. അപ്പോഴേക്കും പ്രദര്‍ശനം തുടങ്ങേണ്ട സമയം വൈകിയിരുന്നു.
അത് ഇക്കുറി സംഘാടകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി. ഇതിനു ശേഷം ആന എഴുന്നള്ളിപ്പിന് ചൊല്ലി പ്രശ്നമുണ്ടാക്കി.ആനകളെ എഴുന്നള്ളി ക്കുമ്പോള്‍ 50 മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്നതുള്‍പ്പെടെ അസാധ്യമായ ഒട്ടേറെ നിബന്ധനകളുമായി വനംവകുപ്പ് പൂരത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തി. കേരളത്തിലെ ഒരു ഉത്സവത്തിനും ആഘോഷച്ചടങ്ങിനുമില്ലാത്ത നിബന്ധനകളാണ് തൃശൂര്‍ പൂരത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാരിന് ഇതില്‍ നിന്നും പിന്മാറേണ്ടി വന്നത്. പൂരത്തിന്റെ തലേന്നും ആനകളെ പരിശോധിക്കുന്നതിന്റെ പേരില്‍ ഉടക്കുണ്ടാക്കാന്‍ വനംവകുപ്പ് ശ്രമം തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് പോലീസിന്റെ കൈയാങ്കളി.
രാത്രി പതിനൊന്ന് മണി മുതല്‍ പോലീസിന്റെ അതിക്രമം സഹിക്കാതെ ഭാരവാഹികള്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനേയും റവന്യൂ മന്ത്രി കെ. രാജനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷം രാവിലെ ആറിനാണ് മന്ത്രി രാജന്‍ എത്തിയത്. ദേവസ്വം മന്ത്രി ഇടപെട്ടതേയില്ല.പൂരം പ്രദര്‍ശനത്തിന്റെ നടത്തിപ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനത്തിലൂടെയാണ് പൂരം നടത്തിപ്പിനാവശ്യമായ ധനം ഓരോ വര്‍ഷവും കണ്ടെത്തുന്നത്. ഇത് കൈമാറിയാല്‍ സമ്പൂര്‍ണ നിയന്ത്രണവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൈയിലാവും. സംഘാടകര്‍ കൈമാറ്റത്തിന് വിസമ്മതിച്ചതോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശത്രുതാപരമായ നീക്കമാരംഭിച്ചത്.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമോ സമ്മതമോ മൗനസമ്മതമോ ഇല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഒരാളും കരുതുന്നില്ല. വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയില്‍ ഷൂ ഇട്ടു നടന്നു കയറാന്‍, ക്ഷേത്ര സ്ഥാനത്തിന്റെ പവിത്രത ഭജ്ഞിക്കാന്‍ ധൈര്യം ഉണ്ടായതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്.