തൃശൂർ പൂരത്തിൽ ശ്രീരാമ ചന്ദ്രനെ കണ്ടതിന്റെ പേരിൽ കപട മതേതരത്വം കുരുപൊട്ടിയവരുടെ അണ്ണാക്കിൽ ആണിയടിച്ച് മാധ്യമ പ്രവർത്തക സുജയ് പാർവതി. മെസ്സി ഉൾപ്പെടെയുള്ള ചിത്രങ്ങൾ കുടമാറ്റത്തിനുയർന്നപ്പോൾ അതെല്ലാം ആഘോഷങ്ങളുടെ ഭാഗമായി കണ്ട മലയാളിക്ക് ഹിന്ദു ദൈവമായ ശ്രീരാമനെ കണ്ടപ്പോൾ മാത്രം മതേതരത്വം ഹനിക്കപ്പെട്ടതായി തോന്നിയെങ്കിൽ അത് വല്ലാത്ത ഒരു തരാം അസുഖമാണെന്ന് സുജയ് പറഞ്ഞു.
പൂരത്തിനിടെ ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടായ സമയം അവിടെ ആദ്യം ഓടിയെത്തിയത് എൻ ഡി എ സ്ഥാനാർഥി സുരേഷ്ഗോപിയാണ്. അതുകൊണ്ട് മാത്രമാണ് പിന്നാലെ ഇതേറ്റു പിടിച്ചുകൊണ്ട് സിപിഎമ്മുകാർ രംഗപ്രവേശം ചെയ്തതെന്നും സുജയ് പറഞ്ഞു. അതിനു പിന്നിലെ രാഷ്ട്രീയ ലാക്ക് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാക്കാവുന്നതേയുള്ളു. സുജയയുടെ വാക്കുകളിലേക്ക്…