കേരളാ സ്റ്റോറി RSS അജണ്ടയാണെന്നു ആരോപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കേരളത്തിൽ നിന്നും പെൺകുട്ടികൾ സിറിയയിലേക്കും മറ്റും റിക്രൂട്ട് ചെയ്യപ്പെടുന്നു എന്നൊരു സബ്മിഷന് അവതരിപ്പിക്കുകയുണ്ടായി . അന്ന് പി ടി തോമസ് അടക്കമുള്ള കോൺഗ്രസിന്റെ സമുന്നതരായ നേതാക്കളും ബിജെപി സിപിഎം അടക്കമുള്ള പാർട്ടിയുടെ നേതാക്കളും മുഖ്യമന്ത്രിയോട് ഇതേ ചോദ്യം ഉന്നയിക്കുകയുണ്ടായി.
അന്ന് ഈ വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഇത്തരത്തിലുള്ള കേസുകൾ പ്രാഥമിക അന്വേഷണത്തിൽ തന്നെ ശരിയാണെന്നു തെളിഞ്ഞതായും മുഖ്യമന്ത്രി സഭയിൽ പറയുകയുണ്ടായി. ഇപ്പോൾ കേരളാ സ്റ്റോറി RSS അജണ്ടയെന്നു പറയുന്ന പിണറായി വിജയൻ കേരളാ സ്റ്റോറിയിലെ കഥ തന്നെയാണ് അന്ന് വിവരിക്കുകയുണ്ടായത്. അതിന്റെ പകർപ്പ് ശ്രീജിത്ത് പണിക്കർ വായിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…