കോഴിക്കോട് . ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ടെന്നും കളരിയിൽ തോറ്റ പിണറായി വിജയൻ രാഹുൽ ഗാന്ധിയോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ: ‘നേരത്തെ നിങ്ങൾക്കൊരു പേരുണ്ടായിരുന്നു. അവിടെനിന്നും മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്രയ്ക്ക് ശേഷവും നിങ്ങൾക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് പറയിപ്പിക്കരുത്. ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ട, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ട് – പിണറായി വിജയൻ പറഞ്ഞു.
സിഎഎയെക്കുറിച്ച് ഒരക്ഷരവും സംസാരിക്കാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസാണെന്നും നിങ്ങളുടെ യാത്രയിൽ നിങ്ങൾ പറയാൻ മടിച്ച ഒരേയൊരു വിഷയം ഇതാണെന്നും പിണറായി വിജയൻ ആരോപിച്ചു. തന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശിക്കുന്നത്. വ്യാഴ്ഴ്ച കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ വിമർശനം ഉന്നയിച്ചിരുന്നു.
യച്ചൂരിക്കും കേന്ദ്രകമ്മറ്റിക്കും ചിലവിനു പണം കൊടുക്കുന്ന പിണറായിയുടെ ധാരണ താൻ വലിയ ദേശീയ നേതാവെന്ന നിലയിലാണ്. രാജ്യത്ത് പാർട്ടി ചിഹ്നം ഒന്ന് നിലനിർത്തി കിട്ടാൻ പെടാപ്പാടു പെടുമ്പോഴാണ് ഭ്രാന്ത് പിടിച്ച പോലെ ഇന്ത്യ സഖ്യത്തിന്റെ നേതാവ് കൂടിയായ രാഹുലിനെതിരെ സി പി എമ്മിന്റെ മുതലാളി ചമയുന്ന പിണറായിയുടെ പ്രസ്താവന എന്നതാണ് രസകരമാവുന്നത്.