തിരുവനന്തപുരം . രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വിസി നിയമത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അനധികൃത നീക്കവുമായി പിണറായി സർക്കാർ. സർവ്വകലാശാല ചാൻസിലർ ആയ ഗവർണറെ പൂർണമായും അവഗണിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
വീസി നിയമനത്തിന് സർക്കാർ അവകാശം നൽകുന്നതായിരുന്നു രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പറയുന്ന ഭേദഗതി. സർവകലാശാല, യുജിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സെർച്ച് കമ്മിറ്റി രൂപീകരിക്കുക.ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കാണ് നിലവിൽ സാങ്കേതിക സർവ്വകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.