ന്യൂഡൽഹി . ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. ജുഡീഷ്യൽ കസ്റ്റഡിൽ തിഹാറിൽ കഴിയുന്ന ഇവരെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്ത പിറകെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കവിതയെ സി ബി ഐ അറസ്റ്റ് ചെയ്തതത് കരിമണൽ കുഭകോണവുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷണം നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി പിണറായി വിജയൻറെ മകൾ വീണ വിജയനിലും സി പി എം നേതൃത്വത്തിലും ഭീതി ഉണ്ടാക്കിയിട്ടുണ്ട്.
താൻ ഇരയാണെന്നും തനിക്കെതിരെ നടക്കുന്നത് മാധ്യമവി ചാരണയാണെന്നും ആരോപിച്ച് കവിത കോടതിയിൽ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ‘ഞാൻ ഇരയാണ്. എന്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായ അന്തസ്സിനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്റെ മൊബൈൽ ഫോൺ ചാനലുകളിൽ കാണിക്കുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്.’ എന്നും കത്തിൽ കവിത ആരോപിച്ചിരുന്നു.
എൻഫോഴ്സ്മെന്റ് മാർച്ച് 15നാണ് കവിതയെ അറസ്റ്റുചെയ്യുന്നത്. ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്ക് 100 കോടി നൽകിയെന്നും ഇ.ഡി വെളിപ്പെടുത്തുകയുണ്ടായി.
വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ എത്തുന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റ പിറകെയാണ് ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിർദേശം ഉണ്ടാവുന്നത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് മദ്യനയം കേജിരിവാൾ സർക്കാർ പിൻ വലിക്കുകയാണ് ഉണ്ടായത്.
ടെന്‍ഡര്‍ നടപടികള്‍ക്കു പിറകെ ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്ക് സാമ്പത്തിക ഇളവുകള്‍ അനുവദിച്ചു നൽകുകയായിരുന്നു. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ഇടപാടുകളില്‍ ഭാഗമായിരുന്ന ‘സൗത്ത് ഗ്രൂപ്പ്’ എന്നു വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തില്‍ കെ. കവിതയും ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തുന്നത്.