ന്യൂഡൽഹി. ഡൽഹി മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹിയിലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ല. വിശ്വാസ്യതയില്ലാതെ രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അവ തങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നും കേജ്‍രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി പറഞ്ഞത്.
ഇക്കാര്യങ്ങൾ ഇമെയിലിൽ അറിയിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. മദ്യനയ കേസിൽ കേജിരിവാളിനെതിരെയും എ എ പിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ നില നിൽക്കെയാണ് കോടതിയുടെ ഈ നിലപാട്. മെയിൽ പരിശോധിച്ചാലേ എപ്പോൾ ലിസ്റ്റ് ചെയ്യാനാകുയെന്ന് പറയാനാകൂ എന്നു ചീഫ് ജസ്റ്റിസ് ഉച്ചയ്ക്കുശേഷം അറിയിക്കുകയാണ് ഉണ്ടായത്. അതേസമയം, കോടതി പിരിയും വരെയും കോടതി ഇത് സംബന്ധിച്ച് ഒരു മറുപടിയും പറഞ്ഞില്ല. ഇതിനിടെ കേജിരിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇനി കോടതി ചേരുന്ന തിങ്കളാഴ്ചയേ ഹർജി പരിഗണിക്കാനിടയുള്ളൂ. അല്ലെങ്കിൽ അവധി ദിവസം പ്രത്യേക ബെഞ്ചിനെ നിയോഗിക്കണം.
ഇതിനിടെ, ആഴ്ചയിൽ 5 തവണ ജയിലിൽ അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം റൗസ് അവന്യു പ്രത്യേക കോടതി തള്ളുകയുണ്ടായി. നിലവിൽ ആഴ്ചയിൽ 2 തവണ കാണാനാണ് അനുമതിയുള്ളത്.
അതേസമയം, ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തിരിക്കുന്നത് ഇതിനിടെയാണ്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിച്ച കേസിലാണ് സി ബി ഐ യുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിൽ തിഹാറിൽ കഴിയുന്ന ഇവരെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്ത പിറകെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കവിതയെ സി ബി ഐ അറസ്റ്റ് ചെയ്തതത് കരിമണൽ കുഭകോണവുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷണം നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി പിണറായി വിജയൻറെ മകൾ വീണ വിജയനിലും സി പി എം നേതൃത്വത്തിലും ഭീതി ഉണ്ടാക്കിയിട്ടുണ്ട്.