ശോഭാ സുരേന്ദ്രന്റെ ആസ്തിയെക്കുറിച്ച് ചോദിച്ച വനിതാ റിപ്പോര്‍ട്ടര്‍ക്ക് മറുപടി നല്‍കി ശോഭാ സുരേന്ദ്രന്‍. പബ്ലിക് പോളിസി പഠിക്കാന്‍ വിദേശത്തെ നാല് സര്‍വ്വകലാശാലകളില്‍ നിന്നും ഒരേ സമയം അഡ്മിഷന്‍ ടിക്കറ്റ് വന്ന മകനുണ്ട് തനിക്കെന്നും അവര്‍ ജര്‍മ്മനിയില്‍ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് രണ്ട് പുതിയ ഭൂമി വാങ്ങാന്‍ കഴിഞ്ഞ അഭിമാനിയായ അമ്മയാണ് തനെന്നും ശോഭാ സുരേന്ദ്രന്‍. വളരെ ദരിദ്രമായ കുടുംബപശ്ചാ ത്തലത്തില്‍ നിന്നും വന്ന ഒരു വ്യക്തിയാണ് താനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ രണ്ടാമത്തെ മകനും ജോലി ചെയ്യുന്നുണ്ടെന്നും അവനും പ്ലേസ്മെന്‍റിലൂടെ ജോലി കിട്ടിയ ആളാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മിണ്ടാട്ടം മുട്ടി.
ബോംബുണ്ടാക്കിയവർ സന്നദ്ധ പ്രവർത്തകനെന്ന പുത്തൻ ക്യാപ്സ്യൂളുമായി നുണയുടെ ആശാൻ ഗോവിന്ദൻ
എന്റെ അമ്മയുടെ മകള്‍ മാത്രമായി ജീവിക്കുമ്പോള്‍ എനിക്ക് ഉണ്ണാനും ഉടുക്കാനും കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ രണ്ട് കുട്ടികളുടെ അത്യാധ്വാനം ഏറ്റുവാങ്ങാന്‍ സാധിച്ചിട്ടുള്ള അമ്മയെന്ന നിലയില്‍ സ്ത്രീ-പക്ഷ പ്രകടനപത്രിക അവതരിപ്പിച്ചാണ് ഞാന്‍ ആലപ്പുഴയില്‍ നില്‍ക്കുന്നത്. “എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അടച്ചുറപ്പില്ലാത്ത ഒരു വീട്ടില്‍ കിടുന്നുറങ്ങിയതിന്റെ ദുഖം അനുഭവിച്ച ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ആദ്യ മുന്‍ഗണന ആലപ്പുഴയില്‍ വീടില്ലാത്തവര്‍ക്ക് വീടുകൊടുക്കാന്‍ എനിക്ക് മൂന്ന് വര്‍ഷം സമയം തരണം എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ബുധനാഴ്ച നാമനിർദേശപത്രിക സമർപ്പിച്ച ശോഭയ്ക്ക് കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷയാണ് കെട്ടിവെക്കാനുള്ള പണം കൈമാറിയത്. നേതാക്കളായ പന്തളം പ്രതാപൻ, എം.വി. ഗോപകുമാർ, വെള്ളിയാകുളം പരമേശ്വരൻ, പി.എസ്. ജ്യോതിസ്, വിമൽ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രകടനമായി എത്തിയാണ് കളക്ടർ അലക്സ് വർഗീസിനു പത്രിക നൽകിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ശോഭാ സുരേന്ദ്രന്റെ ആസ്തി കാട്ടിയിരിക്കുന്നത് പതിനായിരം രൂപയാണ്. തന്റെ കൈവശമുള്ളത് പതിനായിരം രൂപയും ഭർത്താവിന്റെ കൈവശം 15,000 രൂപയുമുണ്ടെന്ന് ശോഭ വ്യക്തമാക്കി. നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇതു വ്യക്തമാക്കുന്നത്. വിവിധ ബാങ്കുകളിലായി 43,300 രൂപയുടെ നിക്ഷേപമുണ്ട്.
ആർഷോയും, ഡീൻ നാരായണനും സിദ്ധാർത്ഥിനെ തല്ലിച്ചതച്ച SFI നേതാക്കളും ഇനി CBI യുടെ മുന്നിലേക്ക്
ശോഭയ്ക്ക് 20 ലക്ഷം രൂപ മതിക്കുന്ന ഇന്നോവ ക്രിസ്റ്റ വാഹനമുണ്ട്. ഭർത്താവിന് മാരുതി സ്വിഫ്റ്റ് കാറുണ്ട്. ശോഭയ്ക്ക് 64 ഗ്രാം സ്വർണാഭരണമുള്ളപ്പോൾ ഭർത്താവിന് 20 ഗ്രാം സ്വർണമുണ്ട്. ശോഭയ്ക്ക് ഇപ്പോൾ ഒന്നരലക്ഷവും ഭർത്താവിന് 2.30 ലക്ഷവും വിപണിവിലയുള്ള കൃഷിഭൂമിയുണ്ട്. കൃഷിഭൂമിയല്ലാത്ത 39 സെന്റ് സ്ഥലം ശോഭയ്ക്കുണ്ട്. ഭർത്താവിന് 18 സെന്റ് കൃഷിയിതര ഭൂമിയുണ്ട്. ശോഭാ സുരേന്ദ്രന് 26.33 ലക്ഷത്തിന്റെ ബാധ്യതകൾ ബാങ്കുകളിലുണ്ട്. ഭർത്താവിന് ബാങ്കുവായ്പകളില്ല.
അതേസമയം ആലപ്പുഴ∙ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ താൻ ദേശീയ നേതൃത്വത്തിനു പരാതി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് ശോഭാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആലപ്പുഴയിൽ എൻഡിഎയുടെ മുന്നേറ്റം തടയാൻ കരിമണൽ കമ്പനി ഉടമ നേതൃത്വം നൽകുന്ന മറ്റൊരു വിഭാഗവും ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നു ശോഭ ആരോപിച്ചു. താനും പ്രവർത്തകരും മുണ്ട് മുറുക്കിയുടുത്താണു പ്രവർത്തിക്കുന്നത്. ആലപ്പുഴയിൽ ത്രികോണ മത്സരം എന്ന നിലയെത്തിയപ്പോഴാണു തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്ന് അവർ ആരോപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം നൽകാമെന്നും പറഞ്ഞ് ഒരാൾ ഏജന്റിനെ വിട്ടിരുന്നുവെന്നും ഇയാളുടെ വിവരം ഉടൻ വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ഇടയ്ക്കു വികാരഭരിതയായി അവർ വിതുമ്പി.