കല്‍പ്പറ്റ . മുസ്ലിം ലീഗിന്റെ പിന്തുണയില്‍ രാഹുല്‍ ഗാന്ധി ലജ്ജിക്കുന്നതായും അതിനാലാണ് റോഡ് ഷോയില്‍ ലീഗ് പതാകകള്‍ കാണാതിരുന്നതെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ലീഗ് പിന്തുണയില്‍ ലജ്ജ തോന്നുകയാണെങ്കില്‍, രാഹുല്‍ ഗാന്ധി അത് നിരസിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. സ്മൃതി ഇറാനി കൽപ്പറ്റയിൽ പറഞ്ഞു.
നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുടെ പിന്തുണ രാഹുല്‍ ഗാന്ധി സ്വീകരിച്ചത് അറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നാണ് സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. SDPI പിന്തുണ സ്വീകരിച്ചതിലൂടെ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വേളയില്‍ എടുത്ത ഭരണഘടനയോടുള്ള സത്യപ്രതിജ്ഞയും ലംഘിച്ചുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.
ഇന്ത്യ മുന്നണിക്ക് ഒരു നേതാവ് ഇല്ല. അത് ചിതറിയ കൂട്ടം മാത്രമാണ്. മുന്നണിയിലെ കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഇന്ത്യ മുന്നണി നീതി ഇല്ലാത്ത സഖ്യമാണെന്നും കൊള്ളയടിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തുകയുണ്ടായി.