കൊച്ചി . പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ഉണ്ടായിരുന്ന കിളിമാനൂര്‍ സ്വദേശിയായ ശില്പി സന്തോഷിന്റെ സാധനങ്ങള്‍ കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്. വ്യാജ മോശയുടെ അംശവടി, ശ്രീ കൃഷ്ണന്റെ വെണ്ണക്കുടം, ഗണപതിയെഴുതിയ മഹാഭാരതം എന്നിവയടക്കം 900 സാധനങ്ങളാണ് കൈമാറിയിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിന് പിറകെ കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ശില്പി സാന്തോഷ് മോന്‍സന് നല്‍കിയ സാധനങ്ങള്‍ തിരികെ നൽകിയത്. മോന്‍സന്റെ കൈവശമുണ്ടായിരുന്ന ഒട്ടുമിക്ക വസ്തുക്കളും മോന്‍സന് നല്‍കിയത് സന്തോഷായിരുന്നു. മോന്‍സന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എന്നാല്‍ ദിവസങ്ങള്‍ക്ക് മോഷണം പോയിരുന്നു. മോഷണവിവരം പുറത്തറിഞ്ഞത് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സാധനങ്ങള്‍ മാറ്റാന്‍ എത്തുമ്പോഴായിരുന്നു.