തൃശ്ശൂര്‍ . ഇ ഡി ക്ക് മൊഴി നൽകുന്നത് നീട്ടി കൊണ്ട് പോയും, ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയും, കരുവന്നൂർ സഹകരണ ബാങ്കിൽ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന അഴിമതിയന്വേഷണം നീട്ടികൊണ്ടു പോകാൻ സി പി എം നീക്കം. കരുവന്നൂര്‍ തട്ടിപ്പുകേസില്‍ അന്വേഷണവുമായി സിപിഎം സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി. ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്ന സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് എത്താതുന്നതിനാൽ, ഏപ്രിൽ 5 നു ഹാജരാകാൻ എം.എം വര്‍ഗീസിനു ഇ ഡി നോട്ടീസ് നൽകിയിരിക്കുകയാണ്. വോട്ടെടുപ്പു തീയതി 26നു ശേഷം ഹാജരാകാമെന്ന് വര്‍ഗീസ് ഇ ഡിയെ രേഖാ മൂലം അറിയിച്ചിരുന്നത്. എന്നാല്‍ 5 നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വര്‍ഗീസിന് ഇ ഡി വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.
ഇ ഡി ആവട്ടെ കേസിൽ അറസ്റ്റ് ഉള്‍പ്പെടെ തുടര്‍ നടപടി ആലോചിക്കുകയാണ്. ‘സിപിഎം നേതാക്കള്‍ ഹാജരാകാതിരിക്കു ന്നത് അന്വേഷണം വൈകിപ്പിക്കുന്നു. ഇതിനകം 90 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ പ്രതികളുടെ പക്കല്‍ നിന്ന് കണ്ടുകെട്ടിയി ട്ടുണ്ട്. ഈ തുക ഇരകള്‍ക്കു ലഭിക്കണമെങ്കില്‍ അന്വേഷണവും കോടതി നടപടികളും പൂര്‍ത്തിയാകണം. സിപിഎം സഹകരിക്കാത്തതു മൂലം അന്വേഷണം വൈകുന്നത് ഇരകള്‍ക്കു നീതി വൈകാനിടയാക്കും’ എന്ന നിലപാടിലാണ് ഇ ഡി.
സി പി എം നേതാക്കൾ ഹാജരാകാതിരിക്കുന്നത് ആസൂത്രിതമെന്ന വിലയിരുത്തലിലാണ് ഇ ഡി. അതുകൊണ്ടാണ് അറസ്റ്റ് ഉള്‍പ്പെടെ പരിഗണിക്കുന്നത്. കരുവന്നൂരിലെ ക്രമക്കേട് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച പാര്‍ട്ടി അന്വേഷണ സമിതി അംഗങ്ങളാണ് പി.കെ. ബിജുവും പി.കെ. ഷാജനും. ഇവര്‍ ഒരു മാസത്തോളം കരുവന്നൂരില്‍ തങ്ങി അന്വേഷിച്ച് പാര്‍ട്ടിക്കു റിപ്പോര്‍ട്ട് നൽകുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണ സമിതിയും റിപ്പോര്‍ട്ടും ഇല്ലെന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറില്‍ നിന്ന് പി.കെ. ബിജു വന്‍തുക വാങ്ങിയതായി സാക്ഷികള്‍ മൊഴി നൽകിയിരുന്നു.
വന്നേ പറ്റൂ എന്ന് ED, ഇല്ലെങ്കിൽ എം എം വർഗീസിനെ ED പൊക്കും, കരുവന്നൂരിൽ ജനത്തിന്റെ പണം സി പി എം പച്ചയായി കൊള്ളയടിച്ചു