ചെന്നൈ . മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതരായ മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കയിലേക്ക് മടങ്ങി. കേസിൽ ആറുപേരെ ആണ് 2022 നവംബറില്‍ സുപ്രീം കോടതി മോചിപ്പിച്ചത്. നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ ഇവരെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
ജയില്‍ മോചിതരായ ശേഷം മുരുകനും റോബര്‍ട്ട് പയസും ജയകുമാറും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു. മൂന്ന് പേരെയും പൊലീസ് ഉദ്യോഗസ്ഥർ ബുധനാഴ്ച രാവിലെ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി യാത്രയാക്കുകയായിരുന്നു.
ശ്രീലങ്കന്‍ പൗരന്മാരായ ഇവര്‍ക്ക് ഈയിടെയാണ് പാസ്പോര്‍ട്ട് അനുവദിച്ചിരുന്നത്. മുരുകന്‍ കേസിലെ പ്രതിയും തമിഴ്‌നാട്ടുകാ രിയുമായ നളിനിയെ വിവാഹം കഴിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട നളിനിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്നു. ഇവരുടെ മകള്‍ ബ്രിട്ടണില്‍ ഡോക്ടറായി ജോലി നോക്കി വരുകയാണ്. ദയാഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ രാഷ്‌ട്രപതിയുടെ തീരുമാനം വൈകിയത് ചൂണ്ടിക്കാട്ടി മറ്റുള്ളവരുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തിരുന്നു.