കോട്ടയം . ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവർ രംഗത്തിറങ്ങുന്നു. ‘അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്. മക്കളായ മറിയ ഉമ്മനും, അച്ചു ഉമ്മനും പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായും ഉണ്ടാകും.’ ഉമ്മൻചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ മറിയാമ്മ ഉമ്മൻ കുറിച്ചു.
‘ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പാണ് നമ്മള്‍ ആഭിമുഖീകരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഇത്തവണയും വര്‍ഗ്ഗീയ -ഏകാധിപത്യ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ – കോര്‍പ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹ ഭരണത്തിനെതി രെയും ഒരുമിക്കേണ്ട കാലമാണിത്’ – മറിയാമ്മ ഉമ്മൻ കുറിച്ചിരിക്കുന്നു.
‘ആ ഉത്തരവാദിത്തം എല്ലാ കുടുംബങ്ങളും പ്രത്യേകിച്ച് കോണ്‍ഗ്രസ് കുടുംബങ്ങങ്ങളും ഏറ്റെടുക്കണം. ഈ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ നിലവില്‍ പ്രവര്‍ത്തന രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ എത്താന്‍ കഴിയാവുന്ന എല്ലാ ഭവനങ്ങളിലും ചാണ്ടി ഉമ്മന്‍ എത്തിച്ചേരും.’
‘ഇതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പവും നിങ്ങള്‍ ഓരോരുത്തരോടൊപ്പവും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നറി യിക്കുന്നു’. മറിയാമ്മ ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.