Connect with us

Hi, what are you looking for?

Crime,

കരുവന്നൂർ തട്ടിപ്പു കേസിൽ സി പി എം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്, കൂടുതൽ നേതാക്കൾക്ക് നോട്ടീസ് ഉണ്ടാവും, അറസ്റ്റുകൾ നടക്കും, വിഷമവൃത്തത്തിൽ സി പി എം

കരുവന്നൂർ തട്ടിപ്പു കേസിൽ തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഇതോടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം. രണ്ടാംഘട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇപ്പോൾ ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

അതേസമയംസമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിക്കുകയുണ്ടായി. പാർട്ടിയുമായി ആലോചിച്ച ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം എം വർഗീസ് പറഞ്ഞിട്ടുണ്ട്. കരുവന്നൂർ കേസിൽ നേരത്തെ മൂന്നു തവണ എംഎം വർ​ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തിയിരുന്നത്. എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്നും ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ ഇഡി പരിശോധിച്ചുവരുകയാണ്.

‍കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി സമ‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർ‌​ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയേക്കുമെന്നും അറസ്റ്റുകൾ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്.

സിപിഎമ്മിൻറെ രഹസ്യ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസർവ് ബാങ്കിനും ഇഡി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കരുവന്നൂരിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. അഞ്ച് രഹസ്യ അക്കൗണ്ടുകൾ പാർട്ടിക്ക് കരുവന്നൂർ ബാങ്കിലുണ്ട്. അക്കൗണ്ടുകൾ തുടങ്ങണമെങ്കിൽ ബാങ്കിൽ അംഗത്വം എടുക്കണമെന്ന ബാങ്ക് ബൈലോയും സഹകരണ നിയമവും പാലിച്ചിട്ടില്ല എന്നതും വ്യക്തമാണ്.

ഉന്നത സിപിഎം നേതാക്കൾ ആണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഈ അക്കൗണ്ടുകൾ സംബന്ധിച്ച ഒരു വിവരവും ഓഡിറ്റ് രേഖകളിൽ ഇല്ലെന്നും ഇഡി ചൂണ്ടിക്കായിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ 25 അക്കൗണ്ടുകൾ വിവിധ സഹകരണ ബാങ്കുകളിലായി സിപിഎമ്മിനുണ്ട്. എന്നാൽ ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കഴിഞ്ഞ മാർച്ചിൽ ഓഡിറ്റ് ചെയ്ത കണക്കുകളില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...