സംസ്ഥാനത്ത് തീരങ്ങളില്‍ തിങ്കളാഴ്ചയും കടലേറ്റമുണ്ടാകുമെന്നു മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. കേരളത്തിൽ കടലാക്രമണത്തിന് കാരണമായ ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി. അടുത്ത രണ്ടു ദിവസം കൂടി ‘കള്ളക്കടല്‍’ പ്രതിഭാസം തുടരുമെന്നും കടലാക്രമണ സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കടക്കം ഇതിന്‍റെ ഭാഗമായി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമേർ പ്പെടുത്തിയതായി കളക്ടർ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചു.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ തിരമാല ജാഗ്രതാ നിർദ്ദേശത്തിലും മാറ്റം വരുത്തി. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുതുക്കി. ഞായറാഴ്ച മാത്രമല്ല തിങ്കളാഴ്ചയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും മുന്നറിയിപ്പ് തുടരും. അതേസമയം സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. ഏറ്റവും ഒടുവിലായുള്ള അറിയിപ്പ് പ്രകാരം ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.