തിരുവനന്തപുരം . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി വിശ്വാസികളോട് പറഞ്ഞ വാഗ്ദാനം പാലിച്ചില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്‍. ശബരിമല കേസുകൾ പിൻവലിക്കുമെന്ന് മുഖ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ കേസുകൾ പിൻവലിച്ചില്ല. വിശ്വാസികളോട് പറഞ്ഞ വാഗ്ദാനം പാലിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം CAA കേസുകൾ പിൻവലിച്ചു. കേരളത്തിൽ നടക്കുന്നത് വിവേചന രാഷ്ട്രീയമാണ് സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇത്രയധികം കേസുകള്‍ ഉണ്ടെന്ന് പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിച്ചിരുന്നെങ്കിൽ ഇത്രയധികം കേസുകൾ വരില്ലായിരുന്നു. ഒരു വിഭാഗത്തോട് മാത്രം അനീതി കാണിക്കുന്നു. എത്ര കേസെടുത്താലും കുഴപ്പവുമില്ല. അത് നേരിടാൻ തയ്യാറായാണ് പൊതുപ്രവർത്തനത്തിൽ വന്നത്. നാമജപ ഘോഷയാത്ര നടത്തിയ സാധാരണക്കാരുടെ പേരിലും കേസുകൾ ഉണ്ട്.
നല്ലൊരു പങ്കും ശബരിമല കേസുകളാണ്. എവിടെ ചെന്നാലും കേസെടുക്കുന്നു. എന്തു പരിപാടിക്ക് പോയാലും കേസെടുക്കുന്നു. ബാക്കി ആർക്കും എതിരെ ഇത്തരം ദ്രോഹം നടപടികൾ ഇല്ല. മനപ്പൂർവമുള്ള വേട്ടയാടലാണിത്. വേറെ ഏതു പാർട്ടിക്കെതിരായാണ് ഇങ്ങനെയൊരു നിലപാട് എടുക്കുന്നത് – സുരേന്ദ്രൻ ചോദിച്ചു.