ഹരിയാനയിൽ 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനു സംസ്കാര ചടങ്ങിനായുള്ള യാത്രയ്ക്കിടെ ജീവൻ വെച്ചു. പട്യാലയിൽ നിന്ന് കർണലിനടത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ യായിരുന്നു സംഭവം.
സംസ്‌കാരത്തിനായി കൊണ്ട് പോകും വഴി ആംബുലൻസ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡിലെ ഗട്ടറിൽ വീണു. ഈ സമയം ദർശൻ സിങ് ബ്രാറിന്റെ കൈ അനങ്ങിയതായി ആംബുലൻസിലുണ്ടായിരുന്ന ചെറുമകൻറെ ശ്രദ്ധയിൽപ്പെട്ടു. പെട്ടന്ന് തന്നെ ഹൃദയ മിടിപ്പ് നോക്കുകയും, ഹൃദയമിടിപ്പ് അനുഭവപെട്ടതോടെ ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ബ്രാറിന്റെ കുടുംബം ആവശ്യപ്പെട്ടു.
ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോൾ ദർശൻ സിംഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദർശൻ സിംഗ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവിൽ ചികിത്സയിലാണെന്നും നെഞ്ചിൽ അണുബാധയുള്ളതിനാൽ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. കുറച്ചുദിവസുമായി ബ്രാറിന് വാർദ്ധക്യസഹചമായ അസ്വാസ്ഥ്യ മുണ്ടായിരുന്നു. നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു.