Connect with us

Hi, what are you looking for?

Exclusive

അന്ന് പ്രതിരോധം തീർത്തു ; ഇന്ന് സി പി എമ്മിന് എന്തെങ്കിലും പറയാനുണ്ടോ? മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവർത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അതുകൊണ്ടും, കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകാത്തതുകൊണ്ടുമാണ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. ഈ വിഷയത്തെ വർഗീയതയടക്കം പറഞ്ഞ് മുഖ്യമന്ത്രി പ്രതിരോധിക്കുമെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലും അസ്വഭാവികമായതൊന്നും ഇല്ലെന്ന നിലപാട് തന്നെയാണോ റിയാസിനുള്ളത് എന്നറിയാന്‍ താത്പര്യമുണ്ട്. എക്സാലോജിക്, സി.എം.ആര്‍.എല്‍., എന്നിവയ്ക്കു പുറമേ കെ.എസ്.ഐ.ഡി.സിയേയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കില്‍ എന്തുമറുപടിയാണ് കെ.എസ്.ഐ.ഡി.സി. നല്‍കിയതെന്ന് കേരളത്തിന്റെ പൊതുസമൂഹത്തോട് പറയാനുള്ള ബാധ്യത വ്യവസായമന്ത്രി പി. രാജീവിനുണ്ട്’, മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന കോടാനുകോടി രൂപ അനധികൃതമായി കൈക്കലാക്കിയ സി.എം.ആര്‍.എല്ലിനെതിരേ വ്യവസായ വകുപ്പ് എന്തുനടപടി സ്വീകരിച്ചു? കരിമണല്‍ കമ്പനിക്ക് അനധികൃതമായി ലാഭമുണ്ടാക്കിക്കൊടുക്കാന്‍ വ്യവസായവകുപ്പും കെ.എസ്.ഐ.ഡി.സിയും കൂട്ടുനിന്നോയെന്ന് വ്യവസായമന്ത്രി മറുപടി പറയേണ്ടി വരും. അന്വേഷണം പ്രഖ്യാപിച്ചതില്‍ അമിതാവേശമില്ല. സംസ്ഥാനസര്‍ക്കാരിനെതിരേ വിശ്വസിക്കാവുന്ന ഒരുപാട് തെളിവുകള്‍ പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അധികാരം യഥാര്‍ഥത്തില്‍ പ്രയോഗിക്കാനോ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരുന്ന അന്വേഷണം നടത്താനോ തയ്യാറായിട്ടില്ല എന്നതാണ് എന്റെ പക്ഷം. ആത്യന്തികമായി നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത് കോടതികളില്‍നിന്നാണ്. എന്നിരുന്നാലും അന്വേഷണം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനത്തെ സംബന്ധിച്ച ഒരുപാട് ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്ന കമ്പനികളില്‍നിന്ന് കോടാനുകോടി രൂപ എക്സാലോജിക്ക് വാങ്ങിയിട്ടുണ്ട്. എക്സാലോജിക്ക് നല്‍കിയ കണക്ക് അവര്‍ നഷ്ടത്തിലാണ് എന്നാണ്. ഒടുവില്‍ അവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നു പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അത് അന്വേഷണത്തിലൂടെ പുറത്തുവരുമോ എന്ന് കാത്തിരുന്ന് കാണാം. ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ പോരാട്ടവും എല്ലാതലത്തിലും നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...