തിരുവനന്തപുരം . നാല്പതു ദിവസത്തെ പ്രചാരണത്തിനൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികൾക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമുള്പ്പെടെ 2.77 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. കന്നിവോട്ടര്‍മാര്‍ 5.34 ലക്ഷവും 367 പേര് ഭിന്നലിംഗക്കാരുമാണ്. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും മാസപ്പടി വിവാദം, ധൂര്‍ത്ത് അടക്കമുള്ള അഴിമതിയും ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും അക്രമങ്ങളും DYFI യുടെ ബോംബ് നിർമ്മാണം വരെ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയായി. പത്തുവര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണവും രാജ്യ പുരോഗതിയും എന്‍ഡിഎക്ക് വലിയ രീതിയില്‍ ജനങ്ങളില്‍ സ്വീകാര്യതയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
13,272 കേന്ദ്രങ്ങളിലായി 25,231 ബൂത്തുകളാണ് സജ്ജമാക്കി യിരിക്കുന്നത്. വോട്ടിങ് സാമഗ്രികളുമായി ഇന്നലെ വൈകിട്ടോടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ബൂത്തുകളിലെത്തി. രാവിലെ ആറിന് മോക് പോളിങ് നടത്തി വോട്ടിങ് സാമഗ്രികളുടെ പ്രവര്‍ത്തനവും സുരക്ഷയും ഉറപ്പുവരുത്തും. അതിനു ശേഷം ഏഴു മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറിന് ശേഷവും ബൂത്തുകളിലെ ക്യൂവില്‍ ആളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം ടോക്കണ്‍ നല്‍കും. ടോക്കണ്‍ വിതരണശേഷം എത്തുന്നവര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാൻ കഴിയില്ല.
കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 66,303 പോലീസുകാരെയും അധിക സുരക്ഷക്ക് 62 കമ്പനി കേന്ദ്രസേനയും രംഗത്ത് വന്നിട്ടുണ്ട്. എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളും ആറ് ജില്ലകളിലെ 75 ശതമാനം പ്രശ്നബാധിത ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസര്‍വ് മെഷീനുകള്‍ അടക്കം 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് വോട്ടിങ്ങിനായി ഉപയോഗിക്കുന്നത്.
ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ചെയറു കളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയ്ലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിരിക്കുന്നു. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ബൂത്തുകളില്‍ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടര്‍മാ ര്‍ക്ക് യാത്രാസൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. ഒരുമാസത്തെ കാത്തിരിപ്പിന് ശേഷം ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍ നടക്കുക.