ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍ ആണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഭീകരക്രമണത്തിന് ചൈനീസ് സഹായം കിട്ടിയോയെന്ന സംശയം ബലപ്പെട്ടു.
കഴിഞ്ഞയാഴ്ച ചൈനീസ് സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിംഗ് ഡിവിഷന്‍ സന്ദര്‍ശിച്ച സാഹചര്യത്തിലാണ് സംശയം കൂടുതൽ ബലപ്പെട്ടിരിക്കുന്നത്. വ്യോമസേന വാഹനവ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.
അതേസമയം, ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പൂഞ്ചിലെ ഷാസിതാര്‍ മേഖലയില്‍ പ്രത്യേക സംഘത്തെ ഹെലിക്കോപ്റ്ററില്‍ എത്തിച്ചു. ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിരുന്നു. മറ്റൊരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. പൂഞ്ച് ദേശീയ പാതയില്‍ വാഹന പരിശോധന ഇതോടെ കര്‍ശനമാക്കി.