കൊച്ചി . രാജ്യത്തെ ഏറ്റവും വലിയ കരിമണൽ കുഭകോണവുമായി ബന്ധപെട്ടു നടന്ന മാസപ്പടി ഇടപാടിൽ രണ്ടു തവണ സമന്‍സ് നല്കിയിട്ടും ഹാജരാകാതെ ഒഴിഞ്ഞുമാറി വന്നിരുന്ന സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇ ഡി ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്ത് സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജി ക്കും ആലുവ സിഎംആര്‍എല്ലും തമ്മിലെ സാമ്പത്തിക ഇടപാടുക ളിലെ അന്വേഷണം ഇ ഡി ഇതോടെ കടുപ്പിച്ചിരിക്കുകയാണ്. മാസപ്പടിക്കേസില്‍ രണ്ടു തവണ സമന്‍സ് നല്കിയിട്ടും കര്‍ത്ത ഇ ഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. രണ്ടാമതു ലഭിച്ച സമന്‍സിനെതിരേയും കര്‍ത്ത കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും ചൂണ്ടിക്കാട്ടി കാട്ടി ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറി വരുകയായിരുന്നു കർത്ത.
ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുമ്പോഴാണ് ആലുവ തോട്ടയ്‌ക്കാട്ടുകരയിലെ വീട്ടിലെത്തി ഇ ഡി കർത്തയെ ചോദ്യം ചെയ്തത്. ചെന്നൈയിലെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 10.30നു ആരംഭിച്ച ചോദ്യം ചെയ്യലിനിടെ ഉച്ചയ്‌ക്ക് ഒന്നരയോടെ ഇ ഡിയുടെ കൊച്ചി യൂണിറ്റും ചോദ്യം ചെയ്യാനെത്തി. വീട്ടില്‍ നിന്നു സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്ത് ചെന്നൈ സംഘം രണ്ടേ കാലോടെ മടങ്ങുകയായിരുന്നു.
കൊച്ചി സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടർന്ന് വൈകുന്നേരം വരെ ഉണ്ടായി. പ്രിന്ററും സ്‌കാനറുമായെത്തി രേഖകളുടെ പകര്‍പ്പു ശേഖരിച്ച് ഇതില്‍ കര്‍ത്തയുടെ ഒപ്പും വാങ്ങിയാണ് ചെന്നൈ സംഘം മടങ്ങിയിരിക്കുന്നത്. വീണയുടെ എക്‌സാലോജിക്കിന് ഒരു കോടി 72 ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍ ഉണ്ടായത്.
ഇ ഡി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും കൈമാറാന്‍ സിഎംആര്‍എല്‍ തയാറാകാത്തിരുന്ന സാഹചര്യത്തിലാണ് ഇ ഡി വീട്ടിലെത്തി സുപ്രധാന രേഖകൾ പിടിച്ചെടുത്തത്. ആദായ നികുതി വകുപ്പിനു രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് സെക്ഷനുകള്‍ പ്രകാരം രഹസ്യസ്വഭാവമുള്ള രേഖകള്‍ മറ്റൊരു ഏജന്‍സിക്കു നല്‌കേണ്ടതില്ലെന്നും കാണിച്ചായിരുന്നു രേഖകൾ CMRL ഇ ഡിക്ക് നിഷേധിക്കുന്നത്. ഇതിനു പിന്നാലെയാണ് കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്യാനുള്ള തീരുമാനം ഇ ഡി എടുക്കുന്നത്.