സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പാർട്ടിയിൽ നിന്ന് കടുത്ത അവഗണന. പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും ബൃന്ദ പറഞ്ഞു. ബൃന്ദാ കാരാട്ട് കൊൽക്കത്ത പാർട്ടി കോൺഗ്രസ് വിട്ടത് നിരവധി അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായി.
പാര്‍ട്ടി കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധത്തിൽ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നെങ്കിലും പിന്നീട് ബൃന്ദ കാരാട്ടിന്റെ ആവശ്യങ്ങൾ പാർട്ടി പരിഗണിക്കുകയൂം, സ്ത്രീകളെ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക് പരിഗണിക്കുകയും ചെയ്തു.
ആൻ എജുക്കേഷൻ ഫോര്‍ റിത എന്ന പുസ്തകത്തിലാണ് ബൃന്ദ കാരാട്ടിന്റെ പരാമർശം. 1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൾ സംയോജിപ്പിച്ച പുസ്തകമാണ് ആൻ എജുക്കേഷൻ ഫോര്‍ റിത. നിരന്തരം സ്ത്രീകൾ അവഗണിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയിൽ പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുൻകാല അനുഭവങ്ങൾ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.
മാധ്യമങ്ങളുടെ ദുഷ് പ്രചാരണവും തനിക്കെതിരെ ഉണ്ടായെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ആണവകരാറിനെതിരെ കോൺഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്നി ഓര്‍ വോ (ഭര്‍ത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങൾ തലക്കെട്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം.
ദില്ലിയിൽ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിൽ തനിക്ക് പിന്തുണ ലഭിച്ചുവെന്നും എന്നാൽ ഉന്നത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ അവഗണിച്ചുവെന്നുമാണ് ഓര്‍മ്മക്കുറിപ്പിലെ പരാമര്‍ശങ്ങൾ. പഴയ കാലത്തെ അനുഭവങ്ങളാണ് ബൃന്ദ പറയുന്നത്. ബംഗാൾ ഘടകം ഏറെക്കാലമായി ബൃന്ദയ്ക്കും പ്രകാശ് കാരാട്ടിനും എതിരാണ്.