കൊച്ചി .കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ അതി ക്രൂരമായി കൊലപ്പെടുത്തിയ ശേഷമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വലിച്ചെഞ്ഞതെന്നു യൗവതി പോലീസിനോട് സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നാണ് യുവതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കുകയായിരുന്നു. മൃതദേഹം പിന്നീട് ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച അർദ്ധരാത്രിയാണ് മാതാപിതാക്കൾക്കൊപ്പമിരുത്തി യുവതിയുടെ മൊഴിയെടുത്തത്. വിശദമായ മൊഴി പൊലീസ് ശനിയാഴ്ച രേഖപ്പെടുത്തുന്നുണ്ട്. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവശേഷമുള്ള ശാരീരിക അവശതകൾ നിലനിൽക്കുന്നതിനാൽ യുവതിയെ കോടതിയിൽ ഹാജരാക്കാൻ സാധ്യത ഇല്ല. ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി പോലീസ് ആവശ്യപ്പെടും. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
എറണാകുളം നഗരമദ്ധ്യത്തിലെ അപ്പാർട്ട്‌മെന്റിലെ ടോയ്‌ലെറ്റിൽ വീട്ടുകാർ അറിയാതെയാണ് കഴിഞ്ഞ ദിവസം 23കാരിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകുന്നത്. കുഞ്ഞിനെ തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കൊറിയർ വന്ന പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ബാൽക്കണിയിലൂടെ അഞ്ചാം നിലയിൽ നിന്ന് റോഡിലേക്ക് എറിയുകയാണ് ഉണ്ടായത്. കസ്റ്റഡിയിലായ യുവതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയായെന്ന യുവതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയായ യുവാവിനെ പൊലീസ് തെരയുകയാണ് ഇയാൾ നർത്തകനാണ്.