കവിയൂരിൽ രാഷ്ട്രീയ നേതാക്കന്മാരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട അനഘ നമ്പൂതിരി എന്ന പതിനഞ്ചു വയസുകാരിയെയും അവൾക്കൊപ്പം കൊലചെയ്യപ്പെട്ട അവളുടെ കുടുംബത്തെയും മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ചുമത്തറ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി ആയിരുന്ന അച്ഛൻ നാരായണൻ നമ്പൂതിരിയും അമ്മ യും കൊച്ചനിയനും അനുജത്തിയും അടങ്ങുന്ന ആ കുടുംബത്തെ കൊന്ന് തള്ളിയത് സഖാവ് കോടിയേരിയും മകനും എം എ ബേബിയും ശ്രീമതിയുടെ മകൻ സുധീഷ് നമ്പ്യാരും ഒക്കെ അടങ്ങുന്ന ഒറു പറ്റം മൃഗങ്ങളായിരുന്നു.
സ്വന്തം മകൻ കൂടി ഉൾപ്പെട്ട ഈ കേസ് പുറം ലോകമറിയാതിരിക്കാൻ ശ്രീമതി എന്ന മുൻ മന്ത്രി കാട്ടിക്കൂട്ടിയ
മാധ്യമ നാടകങ്ങളെല്ലാം പൊതുജന സമക്ഷം പൊളിഞ്ഞു വീണ് നാണം കെട്ടോടിയതും കേരളം കണ്ടതാണ്. അന്ന് അനഘ എന്ന പെൺകുഞ്ഞിനെ യാതൊരു ദയവുമില്ലാതെ കൊന്നു തള്ളിയവർക്ക് വേണ്ടി വാദിച്ച ഈ മഹതി ഇപ്പോഴിതാ പൊതുജനങ്ങളെ പറ്റിച്ച് ജീവിതം അടിച്ചു പൊളിക്കുന്ന ചിന്ത സഖാത്തിയുടെ വിഷമത്തിൽ അലമുറയിട്ട് കരയുകയാണ് .
ചിന്തക്കെതിരേ കഴിഞ്ഞ കുറച്ചുനാളായി നടക്കുന്നത് അപവാദങ്ങളുടെ പെരും മഴയാണെന്നും നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുന്നത് ചിന്ത ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണെന്നുമാണ് ശ്രീമതിയുടെ വാദം . ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീമതിയുടെ പ്രതികരണം.
ഉന്നത വിദ്യാഭ്യാസയോഗ്യതയും ആശയവ്യക്തതയോടെ സംസാരിക്കാന്‍ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ പ്രത്യേകിച്ച് ഒരു അവിവാഹിതയെ തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാന്‍ കേരളീയ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജീര്‍ണ്ണിച്ച യാഥാസ്ഥിതികത്വം അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
വിമര്‍ശിക്കുന്നത് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്. മാനസികമായി ഒരു പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ ഇങ്ങനെ തളര്‍ത്തിയിടരുത്. ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യല്‍മീഡിയയും യൂത്ത് കോണ്‍ഗ്രസും നടത്തുന്നത് വിമര്‍ശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ടെന്നും ഇനി ഇത് തുടരരുതെന്നും ശ്രീമതി പറഞ്ഞു.
ഒരുളുപ്പുമില്ലാതെ ജനങ്ങളെ പറ്റിച്ച കാശ് കൊണ്ട് അടിച്ചു പൊളിച്ച ചിന്തയ്ക്ക് വേണ്ടി വാദിക്കുന്ന ശ്രീമതി പണ്ട് സ്വന്തം മകനടക്കമുള്ളവർ പിച്ചിച്ചീന്തി കൊന്നു തള്ളിയ അനഘ എന്ന പെൺകുഞ്ഞിന് വേണ്ടി ശബ്ദമുയർത്താതിരുന്നത് എന്ത് കൊണ്ടാണ്. കൊടിയുടേ നിറം നോക്കി മാത്രം സ്ത്രീ എന്ന പരിഗണനയും സെന്റിമെന്റൽ ഡ്രാമയുമെല്ലാം തരാതരം മാറ്റിപ്പിടിക്കുന്ന ശ്രീമതിക്ക് ചിന്ത അബലയായ സ്ത്രീയും പ്രായപൂർത്തിയാകാത്ത അനഘ എന്ന പെൺകുഞ്ഞ് വെറും നേരം പോക്കുമാകുന്നു . എന്തായാലും ചിന്തയ്ക്കു വേണ്ടി കണ്ണീരൊഴുക്കുന്ന ശ്രീമതി കാണാതെ പോവുന്ന നിരവധി പെൺ ജീവിതങ്ങൾ കേരളത്തിലുണ്ട് എന്ന് മാത്രം ഓർമിപ്പിക്കുന്നു.