കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാല അടച്ചു. ചൊവ്വാഴ്ച മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലേഡീസ് ഹോസ്റ്റലും അടക്കാൻ തീരുമാനമായെന്നാണ് അറിയിപ്പ്.
പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഹോസ്റ്റലിലെ പെൺകുട്ടികൾ തടങ്കലിലാണെന്ന ആരോപണം ഉയർന്നതിനിടെയാണ് പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചതായ വിവരം പുറത്ത് വരുന്നത്. ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികളെ വീട്ടിൽ വിടുന്നില്ലെന്ന് രക്ഷിതാക്കൾ പരാതിയുമായി രംഗത്ത് വന്നിരുന്നു. ക്യാമ്പസിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന തങ്ങളുടെ മക്കൾക്ക് വീട്ടിൽ വരാൻ അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് രക്ഷിതാക്കൾ രംഗത്തെത്തിയത്. അനുമതി ചോദിക്കുമ്പോൾ സ്റ്റാഫ് അഡൈ്വസർമാരിൽ നിന്ന് വ്യക്തമായ മറുപടി ഇല്ല എന്നാണ് രക്ഷിതാക്കൾ പറഞ്ഞിരുന്നത്.
രണ്ട് ലേഡീസ് ഹോസ്റ്റലുകളിലായി ക്യാമ്പസിൽ ഏകദേശം 400-ലധികം പെൺകുട്ടികളാണ് താമസിച്ചു വരുന്നത്. ‘പുറത്തിറങ്ങിയാൽ പ്രശ്നമുണ്ടാകും. അതുകൊണ്ട് ഹോസ്റ്റൽ വിട്ട് പുറത്തിറങ്ങരുതെ ന്നാണ്’ കോളേജ് അധികൃതർ കുട്ടികളോട് പറഞ്ഞിരിക്കുന്നത്. സ്റ്റാഫ് അഡൈ്വസർമാരോട് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമാണെന്നാണ് മറുപടി.
ഹോസ്റ്റലിൽ തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നാണ് മിക്ക വിദ്യാർത്ഥികളും രക്ഷിതാക്കളോട് പറഞ്ഞിരിക്കുന്നത്. തുടർച്ചയായി നടക്കുന്ന പ്രതിഷേധങ്ങൾ മൂലം ക്യാമ്പസിൽ ക്ലാസുകൾ കൃത്യമായി സത്യത്തിൽ നടക്കുന്നില്ല. അതിനാൽ കുട്ടികൾക്ക് വീട്ടിൽ പോകാൻ അനുമതി നൽകണമെന്നാണ് വിദ്യാർത്ഥിനികളുടെയും രക്ഷിതാക്കളും ആവശ്യം ഉന്നയിക്കുന്നത്. ഇതിനിടെയാണ് ചൊവ്വാഴ്ച മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.