തിരുവനന്തപുരം . വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല യിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ്. സിന്‍ജോയും ഡാനിഷും അക്ഷയും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് മകൻ സിദ്ധാർത്ഥിനെ തൂക്കിയതാണെന്ന് ജയപ്രകാശ് ഒരു ന്യൂസ് ചാനൽ പരിപാടിയിൽ ആരോപിച്ചു. സിദ്ധാർത്ഥ് മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പിതാവ്. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുകള്‍ സത്യം പറഞ്ഞുവെന്നും ജയപ്രകാശ് പറഞ്ഞിട്ടുണ്ട്.
സിന്‍ജോയും സുഹൃത്തുകളും ചേര്‍ന്ന് സിദ്ധാര്‍ത്ഥിനെ തൂക്കികൊലപ്പെടുത്തിയെന്ന് സുഹൃത്തുകള്‍ വെളിപ്പെടുത്തി യെന്നാണ് ജയപ്രകാശ് പറഞ്ഞിരിക്കുന്നത്. പ്രതികള്‍ വെറും പ്രവര്‍ത്തകരല്ല, എസ്എഫ്ഐ നേതാക്കളാണ്. എസ്എഫ്ഐക്കാരായ 12 പ്രതികളെയും പിടികൂടിയില്ലെങ്കില്‍ സമരം നടത്തുമെന്നും ജയപ്രകാശ് പറഞ്ഞിട്ടുണ്ട്. പ്രമുഖ നേതാവിന്റെ വീട്ടുപടിക്കലാണ് ജയപ്രകാശ് സമരത്തിനൊരുങ്ങുന്നത്. ആരുടെ വീട്ടില്‍ സമരമിരിക്കണമെന്ന് അറിയാമെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛന് ജയപ്രകാശ് ന്യൂസ് ചാനലിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം, സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസന്വേഷണത്തിൽ പോലീസ് SFIക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം മുതൽ നടത്തി വരുന്നത്. പ്രതികളെ ചോദ്യം ചെയ്യും മുൻപ് തന്നെ ആത്മഹത്യയാണെന്ന് പോലീസ് വിധിയെഴുതുകയായിരുന്നു. കുറ്റ കൃത്യം ചെയ്ത യഥാർത്ഥ എസ് എഫ് ഐ പ്രവർത്തകർ മയക്ക് മരുന്ന് ഉപയോഗിക്കുന്ന ശീലമുള്ളവരാണെന്ന ആരോപണം നിലനിൽക്കെയാണ് കുറ്റവാളികളികളെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് ശ്രമം നടത്താതിരിക്കുന്നത്.
നീതി തേടി മരണപ്പെട്ട സിദ്ധാർത്ഥിന്റെ പിതാവ് പ്രമുഖ സി പി എം നേതാവിന്റെ വീട്ടു പടിക്കൽ സമരത്തിനൊരുങ്ങുകയാണ് ഇപ്പോൾ. സിന്‍ജോയും ഡാനിഷും അക്ഷയും കൂട്ടുകാരും ചേര്‍ന്ന് സിദ്ധാർത്ഥിനെ കൊന്ന് തൂക്കിയതാണെന്ന് സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടെന്നും ആ പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്.