പാലാരിവട്ടം സ്റ്റേഷന് ഉപരോധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഒന്നാം പ്രതിയായും, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരെ കൂടാതെ കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയും ആണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് ജാമ്യം അനുവദിക്കാതിരുന്നതിനെ തുടർന്നാണ് കോൺഗ്രസ് നേതാക്കൾ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത്. ഉപരോധ സമരത്തിനിടെ പൊലീസ് സ്റ്റേഷന് കത്തിച്ച് കളയുമെന്ന് നേതാക്കള്‍ ഭീഷണിമുഴക്കിയെന്നാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധ സമരം നടക്കുന്നത്. പുലര്‍ച്ചെ വരെ നീണ്ട് നിന്ന പ്രതിഷേധം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് കോൺഗ്രസ്സുകാർ അവസാനിപ്പിച്ചത്.
എട്ടുമണിക്കൂറോളമാണ് പാലാരിവട്ടം സ്റ്റേഷന് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉപരോധിച്ചത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പിന്നാലെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. ഇതോടെ പുലര്‍ച്ചെ രണ്ട് മണിയോടെ പ്രതിഷേധം അവസാനിപ്പിക്കു കയായിരുന്നു. പൊലീസ് സ്റ്റേഷന് ഉപരോധത്തിനൊപ്പം പാലാരിവട്ടം ജങ്ഷനും പ്രവര്‍ത്തകര്‍ ഉപരോധിക്കുകയുണ്ടായി. ഇതോടെ കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്ക് തന്നെ ഉണ്ടായി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു. കേരളത്തില്‍ രണ്ട് നീതിയാണ് നടപ്പിലാക്കുന്നത് – സതീശൻ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് സിപിഎമ്മിന് ഒത്താശ ചെയ്യാനാണെന്ന് ആരോപിച്ച് എംഎല്‍എമാരും രംഗത്ത് വന്നു.