കരുവന്നൂരിൽ അടുത്ത അറസ്റ്റ് ആരുടേതാണ് എന്നാണ് ഇപ്പോൾ CPM കാത്തിരിക്കുന്നത്. കാരണം അറസ്റ്റ് ഉണ്ടാകുമെന്ന് അവർ തന്നെ ഉറപ്പിച്ചു കഴിഞ്ഞു. ED ക്ക് കിട്ടിയിരിക്കുന്ന തെളിവുകൾ എല്ലാം ശക്തമായതാണെന്ന് CPM നു മനസിലായിക്കഴിഞ്ഞു. PK ബിജുവിനെ ED ചോദ്യം ചെയ്തിരുന്നു. ED നടപടിയൊന്നും എന്റെ മുൻപിൽ വിലപ്പോകില്ല എന്ന ആവേശത്തോടെ ഹാജരായ ബിജുവിൽ നിന്ന് നിർണ്ണായക വിവരങ്ങളാണ് ED ശേഖരിച്ചത്. ED തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ ബിജുവിന് പിടിച്ചു നിൽക്കാൻ സാധിക്കാത്ത അവസ്ഥയായി.
ചോദ്യം ചെയ്യലിന് ഹാജരായ ബിജുവിന്റെ ജീവൻ തന്നെ അപകടത്തിലാണ്. ചോദ്യം ചെയ്യലിന് എല്ലാം സമ്മതിക്കേണ്ടി വന്ന ബിജുവിന്റെ അവസ്ഥ CPM നു നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ത്രിശൂർ ജില്ലാ സെക്രട്ടറി ആയ എം എം വര്ഗീസിനോട് തിരഞ്ഞെടുപ്പ് കഴിയും വരെ ED മുൻപിൽ ഹാജരാകേണ്ട എന്നാണ് പിണറായി നൽകിയ നിർദേശം. അതുകൊണ്ടു തന്നെ എം എം വര്ഗീസ് ഇന്നലെ ഹാജരായില്ല. തിരഞ്ഞെടുപ്പിന്റെ തിരക്ക് പറഞ്ഞാണ് ഹാജരാകാതിരുന്നത്. പക്ഷെ വര്ഗീസിന്റെ ഈ നീക്കം ED യെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് വീണ്ടും സമൻസ് അയച്ചിരിക്കുകയാണ് ED . നാളെ തന്നെ ഹാജരാകണം എന്നതാണ് നിർദേശം.
ഈ മാസം 26 വരെ ഹാജരാകാൻ കഴിയില്ലെന്ന വർഗീസിന്റെ മറുപടി തള്ളിയാണ് നാളെ ഹാജരാകാൻ സമൻസ് നൽകിയത്.
ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ ഡി നിർദേശവും നൽകിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്.
കരുവന്നൂർ ബാങ്കിൽ മാത്രം സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം വർഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ വര്ഗീസ് ഹാജരായാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പിണറായിക്കറിയാം. വർഗീസിനെ ED ശെരിക്കൊന്നു ചോദ്യം ചെയ്താൽ കരുവന്നൂർ തട്ടിപ്പിന്റെ സൂത്രധാരൻ പുറത്താക്കുമെന്ന് പിണറായി വിജയാനറിയാം. പിണറായി വിജയൻ ഈ തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്ന് വിശ്വസിക്കാൻ അന്തംകമ്മികൾ അല്ലാതെ മറ്റാരും തയ്യാറാവില്ല.
AC മൊയ്‌തീൻ സഹകരണ മന്ത്രിയായിരുന്നപ്പോഴാണ് ഈ തട്ടിപ്പ് നടന്നത് എന്നത് ഒരു വസ്തുത തന്നെയാണ്. പക്ഷെ ഇത്ര വലിയൊരു തട്ടിപ്പ് പാർട്ടി നടത്തുന്ന ബാങ്കിൽ നടത്തണമെങ്കിൽ അതിനു ഒരു സഹകരണ മന്ത്രി മാത്രം തീരുമാനമെടുത്താൽ പോരാ. ഇത്ര വലിയൊരു അഴിമതി നിർബാധം തുടരണമെങ്കിൽ അതിനു അതുക്കും മേലെ ഒരു ആൾ വേണം. ആ വ്യക്തി ആരെന്നത് പിണറായിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാരണം എം കെ കണ്ണൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് പിണറായിയെ കണ്ടതും, അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തയുടൻ മറ്റെല്ലാം മാറ്റി വച്ച് കറുവണ്ണൂരിലെത്തി നേതാക്കളെ എല്ലാം കണ്ടതും മാത്രം ഒന്ന് ചേർത്ത് വായിച്ചാൽ മതി ഇതിൽ പിണറായിക്കും പങ്കുണ്ടെന്ന് മനസിലാക്കാൻ. മാത്രമല്ല ബിജു ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു പിണറായി അറിഞ്ഞാണ് ഇതെല്ലം ചെയ്തതെന്ന്. പാർട്ടി അറിഞ്ഞാണ് എന്നാണ് പറഞ്ഞത്. പാർട്ടി എന്നത് പിണറായി ആണെന്ന് ആർക്കും അറിയാത്തതൊന്നുമല്ല.