Connect with us

Hi, what are you looking for?

Crime,

മാസപ്പടി കേസിൽ വീണ ആറാം പ്രതി ? ക്ലിഫ്ഹൗസിൽ മരണവെപ്രാളം

മാസപ്പടി കേസിൽ ED പിടിമുറുക്കുകയാണ്. കുറ്റക്കാരായവർ ഇതിനകം തന്നെ ED യുടെ പിടിയിൽ നിന്ന് രക്ഷപെടാൻ മരണവെപ്രാളം കാണിച്ചു തുടങ്ങി. സുപ്രീം കോടതിയിലേക്ക് അപ്പീൽ കൊടുക്കൽ വരെയായി അതിൽ നിന്ന് ഊരാനുള്ള നടപടിക്രമങ്ങൾ. ഇത്രയൊക്കെ വെപ്രാളം കാണിക്കുന്നതിന്റെ അടിസ്ഥാനം മടിയിൽ കനമുണ്ട് എന്നതല്ലേ. എന്തായാലും ED പിണറായിടിയെയും മകളെയും വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. അവരെ മാത്രമല്ല കരിമണൽ കർത്തയെയും.

ED ഓരോ ദിനവും കുറ്റക്കാർക്ക് എതിരെയുള്ള നടപടികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടിക തയാറാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൂടുതൽ അന്വേഷണത്തിലേക്കെന്ന് സൂചന. വീണ പ്രതിപ്പട്ടികയിൽ എത്തിയാൽ അറസ്റ്റിനും സാധ്യത കൂടും.

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വീണാ വിജയൻ ആറാം പ്രതിയുമാകുമെന്നാണു സൂചന. ഇതിൽ ആദ്യ നാലു പ്രതികളുടെ ചോദ്യംചെയ്യൽ നടന്നു. ഈ പ്രതികളെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ആദ്യ നാലു പ്രതികൾ സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ടവരായിരിക്കും എന്നാണ് റിപ്പോർട്ട്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.). പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എക്സാലോജിക്കും കരിമണൽഖനന കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിലെ നിയമവിരുദ്ധത ചർച്ചയാക്കാൻ സിഎംആർഎല്ലും ശ്രമിച്ചു. ഇതിനിടെയാണ് ഇക്കാര്യത്തിൽ ഇഡി വ്യക്തത വരുത്തുന്നത്.

എക്സാലോജിക്കിനു കൈമാറിയിട്ടുള്ള തുകകൾ സംബന്ധിച്ചു തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനാൽ കള്ളപ്പണ ഇടപാടായാണ് മാസപ്പടിയെ കാണുന്നത്. സംസ്ഥാന വ്യവസായവികസന വകുപ്പ് ഉദ്യോഗസ്ഥർ, രജിസ്ട്രാർ ഓഫ് കമ്പനി ഉദ്യോഗസ്ഥർ എന്നിവരെയും ഇ.ഡി. മൊഴിയെടുക്കാൻ വിളിച്ചുവരുത്തും.അതേസമയം, പ്രതികളാകാൻ സാധ്യതയുള്ളവർ അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി. സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയതു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണു ഇവർക്കു ലഭിച്ച നിയമോപദേശം.

പി.എം.എൽ ആക്ടിലെ ഷെഡ്യൂൾ കുറ്റകൃത്യങ്ങളിൽ ഇതു വരുന്നില്ല. കുറ്റകൃത്യത്തിൽ നിന്നു കക്ഷികൾ എന്തെങ്കിലും സമ്പാദിച്ചതായി തെളിഞ്ഞാലേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരൂ. ഈ കേസിൽ അതില്ല. രണ്ടു കമ്പനികൾ തമ്മിലുള്ള ഇടപാടിൽ പി.എം.എൽ. ആക്റ്റിലെ ഷെഡ്യൂൾ പ്രകാരമുള്ള ക്രിമിനൽ കുറ്റം കണ്ടെത്തിയിട്ടില്ലെന്ന നിയമോപദേശം സിഎംആർഎല്ലിന് അടക്കം കിട്ടിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...