സേവന രംഗത്തേക്കുള്ള തന്റെ കടന്നുവരവിന് ശേഷം തനിക് നേരെ ശത്രുക്കൾ വലിയ രീതിയിലുള്ള ആക്രമണമാണ് എന്ന് സുരേഷ് ഗോപി. തന്റെ പ്രവർത്തനങ്ങളെ വളരെ മ്ലേച്ഛമായ രീതിയിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമത്തെ എങ്ങനെയാണ് രാഷ്ട്രീയം എന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇക്കഴിഞ്ഞ ദിവസം സുരേഷ് ഗോപി മുസ്‌ലിം മതാചാരപ്രകാരം നൊയമ്പുകഞ്ഞി കുടിച്ചതിനെ വളരെ മോശമായ രീതിയിൽ മന്ത്രി ഗണേഷ് കുമാർ അവഹേളിക്കുകയുണ്ടായി . പള്ളിയില്‍ നിന്ന് സുരേഷ് ഗോപി നോമ്പ് കഞ്ഞി കുടിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷിന്‍റെ പരിഹാസം. സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്‌കരിക്കുമോ എന്ന് ഞാന്‍ പേടിച്ചു.
പുള്ളിയുടെ അഭിനയം ഭയങ്കരമാണ്. നോമ്പ് കഞ്ഞി ജീവിതത്തില്‍ ആദ്യമായിട്ടു കാണുന്ന പോലെ തള്ളവിരലിട്ട് നക്കി തിന്നുന്നുണ്ടായിരുന്നു.. നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാല്‍ കിട്ടത്തില്ലേ? ഇതിപ്പോ പകല് മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ട് വൈകീട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു. ഇതൊക്കെ നാടകമല്ലേ,’എന്നെല്ലാമായിരുന്നു ഗണേഷ് കുമാറിന്റെ പരിഹാസം.
ഇതിനു മറുപടിയായാണ് സുരേഷ് ഗോപിയുടെ പ്രതികരണം .മറ്റുള്ളവർ പറയുന്നത് പോലെ ഒരാളല്ല താനെന്നും തന്റെ അച്ഛന്റെയും അമ്മയുടെയും നല്ല മകനും ഭാര്യയുടെ നല്ല കാമുകനും ഭർത്താവും മക്കളുടെ അത്യസന്ധനായ അച്ഛനുമാണ് തന്നെന്നു സുരേഷ് ഗോപി പറഞ്ഞു. കുടുംബ ജീവിതത്തിനും ബന്ധങ്ങൾക്കും യാതൊരു മൂല്യവും കൽപ്പിക്കാത്ത ഗണേശനെപ്പോലെയൊരാൾക്ക് കിട്ടവുന്ന ഏറ്റവും വലിയ തിരിച്ചടി തന്നെയായിരുന്നു സുരേഷ് ഗോപി തൻറെ ചുരുങ്ങിയ വാക്കുകളിലൂടെ കൊടുത്തത്.