കൊച്ചി . പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥൻ മരണപ്പെട്ട അന്വേഷണം CBI തുടങ്ങിയിട്ട് പോലും പിണറായിയുടെ രാഷ്ട്രീയക്കളി ഇക്കാര്യത്തിൽ തീരുന്നില്ല. കേസന്വേഷണത്തിന്റെ തുടക്കം മുതൽ SFI യെ രക്ഷിക്കാൻ പിണറായിയും സി പി എമ്മും ശ്രമം നടത്തിവന്ന കേസിൽ സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതിക്ക് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്.
സിബിഐയ്ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാൻ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശം നൽകേണ്ടി വന്നു. കേസിൽ അന്വേഷണം തുടങ്ങിയതായും ഡല്‍ഹി യൂണിറ്റ് കേസ് അന്വഷിക്കുന്നതിനാൽ പൊലീസ് സഹായം വേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ രേഖാമൂലം ആവശ്യപ്പെട്ടാൽ എല്ലാ സഹായവും നൽകണമെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് പറഞ്ഞിരിക്കുന്നത്.
അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ, സിബിഐ അന്വേഷണം വൈകുന്നതിനെതിരായ സിദ്ധാർത്ഥന്‍റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി ഹൈക്കോടതി ഇതോടെ തീർപ്പാക്കി. അതേസമയം സിദ്ധാർത്ഥന്‍റെ മരണത്തിൽ കേസ് ഏറ്റെടുത്ത് മൂന്നാം നാൾ സി ബി ഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സി ബി ഐ സിദ്ധാർഥൻ കേസിലെ എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്നത്. കൽപ്പറ്റ കോടതിലല്ല. ആകെ 21 പ്രതികളെ ഉൾപ്പെടുത്തിയാണ് CBI എഫ് ഐ ആർ ഇട്ടിരിക്കുന്നത്.
നേരത്തെ കേസ് അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് 20 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. ഇവർക്ക് പുറമെ ഒരാൾ കൂടി സിബിഐ ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളെ പ്രതി ചേർക്കുമെന്ന് സിബിഐ പറഞ്ഞിരുന്നു. ഇപ്പോൾ പ്രതി ചേർത്ത ആളുടെ പേര് CBI പരാമർശിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ഇപ്പോൾ CBI ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കേസന്വേഷണത്തിന്‍റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക. സിബിഐ ഡല്‍ഹി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിച്ചു വരുന്നത്.