Connect with us

Hi, what are you looking for?

Exclusive

IED ബോംബ് ആർക്കും ഉണ്ടാക്കാനാകുമോ?

കൊച്ചി കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ കൺവൻഷന് ഇടയിലുണ്ടായ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളം. കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിനാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ മൂന്നുപേർ മരിക്കുകയും കൺവൻഷനിൽ പങ്കെടുത്ത അൻപതിലേറെ പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് (ഐഇഡി) എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബോംബുപയോഗിച്ചാണ് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊച്ചി സ്വദേശിയായ മാർട്ടിൻ ഓൺ‍ലൈനായി ബോംബ് നിർമിക്കുന്നതിന്റെ വിവരങ്ങൾ ശേഖരിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. അപ്രതീക്ഷിതമായുണ്ടായ സ്ഫോടനത്തിന്റെ ഭീതിയിലാണ് കേരളം. അതോടൊപ്പംതന്നെ ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു സ്ഫോടനം നടത്താനാകുമോയെന്ന ചോദ്യം മിക്കവരുടെയും മനസ്സിൽ ആളിക്കത്തി നിൽക്കുന്നു.
തികച്ചും അപ്രതീക്ഷിതമായാണ് ഒക്ടോബർ 29നു രാവിലെ കൊച്ചിയിൽ ബോംബ് സ്ഫോടനം ഉണ്ടായത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് നിഗമനം. ഉപയോഗിച്ചത് ഐഇഡി ആണെന്നതിന് സുരക്ഷാ കോണിൽ ഗൗരവം ഏറെയാണ്. പൊതുവെ പ്രഹര ശേഷി കുറവുള്ള ഒരു സ്ഫോടകവസ്തു ആണ് ഉപയോഗിച്ചതെന്നും സ്ഫോടനത്തോടൊപ്പം ഉണ്ടായ തീപിടുത്തംകൊണ്ടാണ് കൂടുതൽ പേർക്കും പരുക്കേറ്റതെന്നുമാണ് കിട്ടിയ വിവരങ്ങൾ വച്ചുനോക്കുമ്പോൾ തോന്നുന്നത്. എന്നാൽ കളമശ്ശേരിയിൽതന്നെ ഒരാൾ മരിക്കുകയും 52 പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു എന്നത് ഗൗരവം പ്രകടമാക്കുന്നു. ഇന്റർനെറ്റ് സഹായത്തോടെ ആർക്കും ഇത്തരം ചെറു ബോംബ് നിർമിക്കാൻ കഴിയും. സ്ഫോടനവും നടത്താനും കഴിയും.
ഇത് അപകടകരമായ സാഹചര്യമാണ്. യുഎസിൽ തോക്ക് ഉപയോഗിച്ചു നടത്തുന്ന ആക്രമണങ്ങൾ പോലുള്ള സാഹചര്യമാണിത്. ഇന്ത്യയിൽ തോക്കിന് ലൈസൻസ് ഏർപ്പെടുത്തിയതു കൊണ്ടാണ് യുഎസിലേതു പോലുള്ള ദുരന്ത സാധ്യത ഒഴിവാകുന്നത്. ഐഇഡി ഉപയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനും ക്രമീകരണം വേണം. എന്തു കൊണ്ടെന്നാൽ ലൈസൻസ് പോലുള്ള ഒരു ക്രമീകരണംകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു പ്രക്രിയ അല്ല അത്. അതിനായി പ്രത്യേക ശ്രദ്ധയും നിരീക്ഷണവും വേണം.
വീട്ടിൽ നിർമിച്ച ബോംബുപയോഗിച്ചുള്ള സ്ഫോടനം ലോകത്തിന്റെ പല ഭാഗങ്ങളിലും കേട്ടിട്ടുണ്ട്. പക്ഷേ കേരളത്തിൽ ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കാം. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു ബോംബ് നിർമിച്ച് എല്ലാം പ്ലാൻ ചെയ്ത് സ്ഫോടനം നടത്താനാകുമോ?
കഴിയും. അതാണ് ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനങ്ങളുടെ പ്രത്യേകത.
സ്ഫോടനത്തിനാവശ്യമായ വെടിമരുന്ന് പടക്കക്കടയിൽനിന്ന് ലഭിച്ചെന്നു കരുതാം. എന്നാൽ പടക്കത്തിന്റെ വെടിമരുന്ന് ഉപയോഗിച്ച് റിമോട്ട് കൺട്രോൾ വഴി നിയന്ത്രിച്ച് പൊട്ടിക്കാവുന്ന ഒരു ബോംബ് നിർമിക്കാനാകുമോ? അതും ഓൺലൈൻ സൈറ്റുകൾ നോക്കി മാത്രം? ഇത് സംശയാസ്പദമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പക്ഷെ അതിനു കഴിയും എന്ന് തന്നെയാണ് വിദഗ്ധർ നൽകുന്ന ഉത്തരം. ഇത്തരം വിവരങ്ങൾ ലഭിക്കാൻ ഡാർക് വെബിന്റെ ആവശ്യമില്ല. ഐഇഡി സ്ഫോടനങ്ങളെ നിയന്ത്രണങ്ങൾകൊണ്ട് തടയാൻ കഴിയില്ല. അതുകൊണ്ടാണ് ബോധവൽക്കരണത്തിന് ഐക്യരാഷ്ട്ര സംഘടന അടക്കം ഊന്നൽ നൽകുന്നത്. ഇനിയുള്ള അന്വേഷണമാണ് പ്രധാനം. സ്ഫോടനം നടത്തിയയാളെ ചോദ്യം ചെയ്യുന്നത് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകും. ഓരോ ഘടകങ്ങൾ എവിടെനിന്നു വാങ്ങി എന്നു കണ്ടെത്താം. അതിൽ പലതും ഉപയോഗിക്കുന്നതിന് ലൈസൻസ് ആവശ്യമുള്ളതാണ്. അങ്ങനെ സ്ഫോടക വസ്തുക്കളുടെ ഉറവിടങ്ങൾ അല്ലെങ്കിൽ വിൽപന കേന്ദ്രങ്ങൾ കണ്ടെത്തണം. അതുവഴി ഓരോ ഘടകമായി അടച്ചു വരണം. ഇത്തരം സമഗ്രമായ അന്വേഷണമാണ് അടിയന്തര പ്രാധാന്യം അർഹിക്കുന്ന കാര്യം.
പ്രാഥമിക വിവരം അനുസരിച്ച് ഒരാൾ നടത്തിയ സ്ഫോടനമാണിത്. കൂടുതൽ അന്വേഷണം നടക്കുന്നതേയുള്ളൂ. പുറത്തു ലഭ്യമായ വിവരങ്ങൾ മാത്രമേയുള്ളൂ. സുരക്ഷ സംബന്ധിച്ച് കൂടുതൽ ശ്രദ്ധാലുവാകണം എന്ന മുന്നറിയിപ്പ് ഈ സംഭവം നൽകുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ വേണം. ഒരാൾ വിചാരിച്ചാൽ ഇത്തരം സംഭവം ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ കഴിയും എന്നത് ആശങ്ക ഉയർത്തുന്നു. കൂടുതൽ അന്വേഷണം നടന്നാൽ മാത്രമേ മറ്റു കാര്യങ്ങൾ അറിയാൻ കഴിയുകയുള്ളൂ. ഏതായാലും പ്രതിയെ ചോദ്യം ചെയ്ത് മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം, എങ്ങനെയാണ് സ്ഫോടനത്തിനു വേണ്ട ഓരോ സാധനങ്ങളും സംഭരിച്ചത് എന്നതാണ്. ആ പഴുതുകളെല്ലാം എങ്ങനെ അടയ്ക്കാം എന്ന് ആലോചിച്ച് തീരുമാനിക്കേണ്ടിയിരിക്കുന്നു.
നിലവിൽ പൊലീസും അഗ്നിരക്ഷാ സേനയുമാണ് ഇത്തരം സാഹചര്യങ്ങളിൽ ആദ്യം എത്തേണ്ടത്. അക്കാര്യത്തിൽ കേരളം ഒട്ടും പിന്നിലല്ല. പൊലീസ് മൂന്നായി തിരിഞ്ഞാണ് പ്രവർത്തിക്കുന്നത്. സംഭവ സ്ഥലത്ത് ഒരു വിഭാഗം രക്ഷാ പ്രവർത്തനത്തിന്. രണ്ടാം വിഭാഗം അന്വേഷണത്തിനും മൂന്നാം വിഭാഗം ജനങ്ങളെ നിയന്ത്രിക്കാനും. ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നതാണു പ്രധാനം. അവർ പൊലീസിന്റെയും മറ്റ് അധികൃതരുടെയും നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം. തീയണയ്ക്കൽ, രക്ഷാ പ്രവർത്തനം എന്നിവ അഗ്നിരക്ഷാ സേന ചെയ്യുന്നു. ഈ സംവിധാനം കാര്യക്ഷമമാണ്. അതേസമയം സുരക്ഷാ സാഹചര്യം, മുന്നറിയിപ്പുകൾ എന്നിവ അവലോകനം ചെയ്ത് തയാറെടുപ്പുകളും കരുതലും നടത്തണമെന്നതാണ് പ്രധാനം.
കളമശേരിയിൽ മൂന്നു പേരുടെ മരണത്തിന് ഇടയാക്കി ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്രതി ഡൊമിനിക് മാർട്ടിൻ നിർമിച്ചത് വീടിന്റെ ടെറസിൽ. ഇന്റർനെറ്റ് നോക്കിയാണ് ബോംബ് നിർമിക്കാൻ പഠിച്ചതെന്നും ഇയാൾ പൊലീസിനു മൊഴി നൽകി. ഡൊമിനികിൻറെ യുട്യൂബ് ലോഗിൻ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോർമാനായ ഡൊമിനിക് മാർട്ടിന് സാങ്കേതിക അറിവുണ്ട്.
ഇന്നലെയാണ് ആലുവയ്ക്കടുത്തുള്ള തറവാട്ടു വീട്ടിൽ ഡൊമിനിക് മാർട്ടിൻ എത്തിയത്. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലെ കൺവൻഷൻ സെന്ററിലേക്കു പോയി. രാവിലെ ഏഴു മണിയോടെ കസേരയുടെ അടിയിൽ ബോംബു വച്ചു. ആ സമയം ഹാളിൽ ഉണ്ടായിരുന്നത് മൂന്നു പേർ മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...