Connect with us

Hi, what are you looking for?

Exclusive

വീണ്ടും ബാക്ക് മെയിലിംഗ് തന്ത്രവുമായി പിണറായി

കേരള രാഷ്ട്രീയത്തെ ചൂട് പിടിപ്പിച്ച ജലീല്‍ -കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ പുതിയ ട്വിസ്റ്റ്. കുഞ്ഞാലിക്കുട്ടിയെ പൂട്ടാനുളള ഓഡിയോ സന്ദേശം കൈയ്യില്‍ ഉണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയ ജലീല്‍ ഇപ്പോള്‍ സിപിഎമ്മിലെ ഉന്നതന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്മാറുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. സിപിഎമ്മിലെ ഈ ഉന്നതനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുസ്ലീംലീഗിനെ തന്നെ കടുത്ത ഭിന്നതകളിലേക്ക് നയിച്ച വിവാദങ്ങളില്‍ നിന്നും കെ ടി ജലീല്‍ എംഎല്‍എ പിന്‍മാറുന്നു. മുയീന്‍ അലിക്കെതിരായ നടപടി എടുക്കാത്ത സാഹചര്യത്തില്‍ താനും വാക്കുപാലിക്കുകയാണെന്ന് കെടി ജലീല്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ചില ശബ്ദരേഖകള്‍ തന്റെ കയ്യിലുണ്ടെന്നായിരുന്നു ഇന്നലെ കെടി ജലീല്‍ പറഞ്ഞത്. ഹൈദരലി തങ്ങളുടെ മകനായ മുയീന്‍ അലി തങ്ങള്‍ക്കെതിരെ മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം നടപടി സ്വീകരിച്ചാല്‍ ഈ ശബ്ദരേഖ പുറത്തുവിടുമെന്നും ജലീല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ യോഗത്തിന് ശേഷം മുസ്ലീംലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കെടി ജലീല്‍ താന്‍ ഇനി ശബ്ദരേഖ പുറത്തുവിടില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ തിടുക്കത്തില്‍ ജലീല്‍ നിശബദ്നായതിനു പിന്നില്‍ പിണറായിയാണെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടിക്ക് വ്യക്തിപരമായ ദോഷം ചെയ്യുന്ന നിലപാടിലേക്ക് ജലീല്‍ പോകരുതെന്ന് പിണറായി നിര്‍ദേശം നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ഉന്നതന്റെ ഇടപെടലോടെ ശബ്ദരേഖ പുറത്തുവിടേണ്ടെന്ന് കെ ടി ജലീല്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തിലെ അംഗങ്ങളുമായി സംസാരിച്ച ഓഡിയോ പുറത്തുവിടുമെന്നായിരുന്നു ജലീല്‍ പറഞ്ഞിരുന്നത്. അതു പുറത്തുവന്നാല്‍ രാഷ്ട്രീയം തന്നെ കുഞ്ഞാലിക്കുട്ടി അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒരു മാധ്യമത്തോട് മാത്രമായി ജലീല്‍ പറഞ്ഞ ഇക്കാര്യം പിന്നീട് ആവര്‍ത്തിക്കാന്‍ ജലീല്‍ തയ്യാറായില്ല. ആവര്‍ത്തിച്ച് ചോദിച്ച മാധ്യമങ്ങളോട് രാവിലെ താന്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ജലീല്‍. ഇതോടെയാണ് വിഷയത്തില്‍ ഉന്നത ഇടപെടലുണ്ടായതെന്ന സംശയവും ഉയര്‍ന്നത്.

ഇന്നലെ രാത്രിയോടെ മാധ്യമങ്ങളെ കണ്ട ജലീല്‍ താന്‍ ശബ്ദരേഖ പുറത്തുവിടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവു കിട്ടിയിട്ടും അതു പുറത്തുവിടാതെ കുഞ്ഞാലിക്കുട്ടിയെ ജലീല്‍ എന്തിനു സംരക്ഷിക്കുന്നുവെന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. സാധാരണ ഗതിയില്‍ വൈര്യാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണ് ജലീലെന്നാണ് ആക്ഷേപം.

എന്നിട്ടും തന്റെ രാഷ്ട്രീയ എതിരാളിയായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ തെളിവു ലഭിച്ചെങ്കില്‍ അതു പുറത്തുവിടാതെ ഇനിയും ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിനായി അതു ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഉയരുന്ന പുതിയ വിവാദം. ജലീലിന്റെ വിശ്വാസ്യതയ്ക്ക് ഇതു കോട്ടം തട്ടുമെന്നും പലരും പറയുന്നുണ്ട്. എന്നാല്‍ പരസ്പര സഹകരണത്തോടെ കുഞ്ഞാലിക്കുട്ടിയുമായി വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്ന പിണറായി വിജയന്‍ തല്‍ക്കാലം ലീഗില്‍ കുഞ്ഞാലികുട്ടി അപ്രസക്തനാകുന്നത് ചിലപ്പോള്‍ സി പിഎമ്മിനും ഭാവിയില്‍ ദോഷം ചെയ്യുമെന്ന നിലപാടിലാണ്. എന്തായാലും ലീഗ് രാഷ്ട്രീയം ഗൗരവത്തോടെ വീക്ഷിക്കുകയാണ് ഇടത് കേന്ദ്രങ്ങള്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...