ശബരിമല വിഷയത്തിൽ വിവാദങ്ങൾ ഏറെ സൃഷ്ടിച്ച സ്ത്രീ കഥാപാത്രമാണ് രഹ്ന ഫാത്തിമ. അയ്യപ്പനെ കാണാൻ ശബരിമലയിൽ പോലീസ് അകമ്പടിയോടെ , സര്ക്കാര് സംരക്ഷണയിൽ പോയ രഹ്ന ഫാത്തിമ ഇടയ്ക്ക് വെച്ച് ലക്ഷ്യം പൂർത്തിയാക്കാനാവാതെ മടങ്ങിയെങ്കിലും അന്ന് അവിടെ അവർ തുടങ്ങി വെച്ച വിവാദങ്ങൾക്കും കോലാഹലങ്ങൾക്കുക്കും കൈയും കണക്കുമില്ല. ഹിന്ദു വിശ്വാസികളുടെ നെഞ്ചില് മുള്ളാണി കുത്തിയിറക്കിയാണ് അവർ മല കയറിയത്. കേരളത്തിൽ അതേത്തുടറ്ന്നുണ്ടായ കോളിളക്കങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല.
അവിടെ നിന്നിങ്ങോട്ടു രഹ്ന ഫാത്തിമയുടെ ജീവിതം ജനങ്ങളുടെ പൊതുവികാരണങ്ങൾക്കെതിരെ ഉള്ള വെല്ലുവിളി തന്നെയായിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ അവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പലപ്പോഴും ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും അവസാനം അക്കൗണ്ട് വിലക്കുന്ന തരത്തിലേക്ക് പോലും ചെന്നെത്തിയിരുന്നു .
ഇപ്പോഴിതാ കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമ തൻ്റെഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ്
രഹ്ന ഫാത്തിമയുടെ മുൻ പങ്കാളിയായ മനോജ് കെ ശ്രീധർ അയാളുടെ ഇപ്പോഴത്തെ ഗേൾ ഫ്രണ്ട്‌മായി ഉള്ള ഹിമാലയ യാത്രയിൽ കശ്മീരിൽ വെച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് എന്ന്.
മനോജിൻ്റെ സഹോദരൻ ശ്രീനി ആണ് ഈ പോസ്റ്റ് ഫേസ് ബുക്കിൽ കുറിച്ചത്. സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള ഈ പോസ്റ്റ് രഹ്ന തൻ്റെ ഫേസ് ബുക്ക് വാളിൽ പങ്ക് വെയ്ക്കുകയായിരുന്നു .
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ….
എന്റെ സഹോദരൻ പാർട്ണർ അഞ്ജലിയും കേരളത്തിൽ നിന്നും കശ്മീർ വരെയുള്ള ബൈക്ക് യാത്രയിലായിരുന്നു . പഞ്ചാബിലെ ഫരീദ്കോട്ട് എന്ന സ്ഥലത്തു വെച്ച് അവർക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു. മനോജ് ഗുരുതരമായ പരിക്കുകളോടെ പഞ്ചാബിലെ ഗുരു ഗോവിന്ദ് സിംഗ് മെഡിക്കൽ കോളേജ് , ഫരീദ് കൊട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ഇതിനിടെ അബ്‌ഡൊമെയ്നിൽ ഉണ്ടായ ഇന്റെര്ണല് ബ്ലീഡിങ് കാരണം ഒരു ഓപ്പറേഷൻ നടത്തുകയും വൻകുടൽ ചതഞ്ഞിരുന്നതിനാൽ എ ഭാഗം നീക്കം ചെയ്യുകയും വയറിൽ ഹോളിൽ ഇട്ട് ബാഗ് ഫിക്സ് ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാനാ ആകില്ലെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ആശുപത്രിയിൽ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്. ഞാൻ ഇന്നലെ ഉച്ചയ്ക്ക് ഹോസ്പിറ്റലിൽ എത്തി വിശദമായി ഡോക്ടർമാരോട് സംസാരിച്ചു. മനോജിന്റെ പാർട്ണർ ഇപ്പോൾ ഇതേ ആശുപത്രിയിൽ കൈക്ക് ഫ്രാക്ചർ ആയി ചികിത്സയിൽ ഉണ്ട്. ഓര്മ നഷ്ടപ്പെട്ട നിലയിലായിരുന്നുവെങ്കിലും ഇപ്പോൾ ശരിയായി വരുന്നു .
കഴിഞ്ഞ ഒന്നര മാസം മുന്നെയാണ് ഡയാലിസിസ് പേഷ്യന്റ് ആയ ഞങ്ങളുടെ ‘അമ്മ ദിവസങ്ങളോളം വെന്റിലേറ്ററിൽ ആയ ശേഷം മരണപ്പെട്ടത്. ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ മുന്നോട്ട് പോയി. എന്നാൽ ഇനിയും ഓരോ ദിവസവും വെന്റിലേറ്റർ ലാബ് ടെസ്റ്റുകൾ , മരുന്നുകൾ എന്നിവയ്ക്ക് , ചുരുങ്ങിയത് രണ്ടാഴ്ച ഹോസ്പിറ്റലിലെ ചിലവുകൾ, നാട്ടിലേക്കുള്ള യാത്രാ ചിലവുകൾ എന്നിവയ്ക്കുമായി നല്ലൊരു തുക ആവശ്യമുള്ളതിനാൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ..
ഇങ്ങനെയാണ് രഹ്ന പങ്കു വെച്ച മനോജിന്റെ അനുജന്റെ ഫേസ്ബുക് പോസ്റ്റ്.
ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ നാം ദിവസേന കാണാറുണ്ട്. കഴിയുന്ന തരത്തിൽ സഹായിക്കാനും ശ്രമിക്കാറുണ്ട്. ഇവിടെ രഹ്ന പങ്ക് വെച്ച ഈ പോസ്റ്റിൽ തെറ്റ് കാണേണ്ട കാര്യമില്ല.
എന്നൽ ഇവിടെ വിഷയം മറ്റൊന്നാണ്. രഹ്ന ഫാത്തിമയുടെ പോസ്റ്റിന് പിന്നാലെ ഫേസ് ബുക്കിൽ മറ്റൊരു പോസ്റ്റുമായി ഇടതുപക്ഷ അനുഭാവിയായ ജോമോൾ ജോസഫ് രംഗപ്രവേശം ചെയ്തിരിക്കുകയാണ്.
പോസ്റ്റിൻ്റെ ഉള്ളടക്കം മറ്റൊന്നുമല്ല, രഹ്ന ഫാത്തിമയുടെ x പാർട്ണറുടെ അവസ്ഥ അറിഞ്ഞിട്ടും നമ്മുടെ എംപി സുരേഷ് ഗോപി സർ തിരിഞ്ഞു നോക്കിയില്ല പോലും.
മലയാളിയായ ഒരു യുവാവ് അത്യാസന്ന നിലയിൽ അന്യ നാട്ടിലാണെന്ന് അറിയിച്ച് സഹായമഭ്യർദ്ധിച്ച് ഇവർ സുരേഷ് ഗോപിക്ക് മെസ്സേജ് അയച്ചിട്ടും സുരേഷ് ഗോപി പ്രതികരിച്ചില്ല എന്നും സുരേഷ് ഗോപിയുടെ സഹജീവി സ്നേഹം സിനിമയിലെ പോലെ തന്നെ ജീവിതത്തിലും അഭിനയമാണ് എന്നുമാണ് മാഡത്തിന്റെ ആരോപണം.
സുരേഷ് ഗോപി നല്ലൊരു നടനാണ് , ജീവിതത്തിലും…. മലയാളികൾക്ക് എന്തേലും ദുരന്തം സംഭവിച്ചവസിച്ചാൽ എന്നെയൊന്ന് അറിയിച്ചിരുന്നേൽ ഞാൻ അങ്ങ് ഒലത്തിയേനെ എന്ന് ക്യാമറയ്ക്ക് മുന്നിൽ വന്ന് നിന്ന് ഡയലോഗ് അടിക്കും. ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6 55 നു അയച്ചതാണ് ഈ മെസ്സേജ്. 7 23 ന് വാട്സ്ആപ് മെസ്സേജ് കാണുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഫോൺ വിളിച്ചു. എടുത്തില്ല . മെസ്സേജിന് മറുപടിയും ഇല്ല. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരാളെ അന്യ നാട്ടിൽ കഴിയുന്നു എന്ന് അറിഞ്ഞിട്ടുപോലും ഈ മനുഷ്യന് ഒരു അനക്കവുമില്ല. ഇതാണ് മാനുഷത്വത്തിന്റെ മുഖവും രാജ്യസഭാ എംപി യും ഒക്കെയായ സുരേഷ് ഗോപി . അയാൾ നല്ലൊരു നടനാണ് . സിനിമയിൽ മാത്രമല്ല ജീവിതത്തിലും .. ഇതാണ് ജോമോൾ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിപ്പോ മാഡം ഉദ്യേശിച്ചത് എന്താണെന്ന് എല്ലാവർക്കും മനസിലായിക്കാണുമെന്നു കരുതുന്നു. പിണറായി വിജയൻ എന്ന വലിയ സഖാവ് എല്ലാ പിന്തുണയും നൽകി ശബരിമല കയറ്റാൻ ശ്രമിച്ച രഹ്ന ഫത്തിമയക്ക്ക് കാശിന് ആവശ്യം വന്നപോ ഉടനെ സിപിഎം ലെ തലതൊട്ടപ്പന്മാരെ ആരെയും വിളിക്കാതെ ബിജെപി അനുഭാവിയായ സുരേഷ് ഗോപിയെ വിളിക്കുകയും ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ട് അദ്ദേഹത്തെ ചെളിവാരിയെറിയം എന്ന് വ്യാമോഹിക്കുകയും ചെയ്ത ഈ ആയമ്മയുടെ കുബുധിക്ക്ക്ക് പിന്നിലെ ലക്ഷ്യം എന്തായിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്.
ഇത്രയുമായി സ്ഥിതിക്ക് പറയാതെ വയ്യ , നമ്മുടെ മുകേഷ് സാറിനോട് ചോദിച്ച് നോക്ക്.. പിന്നെ ചോദിക്കുമ്പോ സംഭവം നടന്ന ജില്ല പറയണ്ട . ഇനി പറഞ്ഞാൽ തന്നെ ജില്ലയിലെ എം ൽ എ യെയും ഒക്കെ അറിയിച്ചോ, അവർ ചത്തോ, കരണക്കുട്ടി അടിച്ചു പൊളിക്കും തുടങ്ങിയ നല്ല മലയാളം കേട്ടാൽ അതും പോസ്റ്റ് ചെയ്യാൻ മറക്കണ്ട .
അർഹതയുള്ളവരെത്തെടി മാത്രമേ സുരേഷ് ഗോപിയുടെ കൈകൾ നീളു എന്ന് ഇനിയെങ്കിലും മനസിലാക്കിയാൽ നന്ന്. അല്ലാതെ ഇത്തരം വില കുറഞ്ഞ പണിയുമായി ഇറങ്ങിയാൽ വടി കൊടുത്ത അടിവാങ്ങാമെന്നല്ലാതെ വേറെ ഗുണമൊന്നുമുണ്ടാവില്ല.