ടിപി കൊലപാതകമായി ബന്ധപ്പെട്ട് രമയെ വേദിയിരുത്തി വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അത്യഗ്രൻ പ്രസംഗം. തന്നെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനാക്കിയത് ടി പി ചന്ദ്രശേഖരനോട് സിപിഎം ചെയ്ത കൊടും ചതിയാണെന്ന് രാഹുൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ടി പി യോട് ചെയ്ത കൊടും ക്രൂരത തന്റെ മനസിനെ ആഴത്തിൽ പിടിച്ചുലച്ചുവെന്നും രാഹുൽ പറഞ്ഞു.
ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ മാത്രമല്ല അയാളുടെ മകളുടെയും മകന്റെ ഭാര്യാ പിതാവിന്റെയും വരെ അഴിമതിയുടെ വിഴുപ്പ് ചുമക്കേണ്ട അവസ്ഥയിലാണ് ഓരോ സഖാക്കളും എന്ന് രാഹുൽ ആഞ്ഞടിച്ചു. ഇതിനെതിരെ ഒരുത്തനും ശബ്ദമുയർത്താൻ കഴിയാത്ത ടി പി യുടെ മരണം ഒരു പേടിയായി അവരുടെ മനസ്സിൽ ഉള്ളതുകൊണ്ട് തന്നെയാണ്.
ടി പി യുടെ കൊലപാതകത്തിലൂടെ പിണറായി വിജയൻ തന്റെ അണികൾക്ക് നൽകിയ പൊളിറ്റിക്കൽ സ്റ്റെമെന്റ്റ് ആണ് അതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അന്ന് 51 വെട്ടുവേറ്റിക്കൊന്നൊടുക്കിയത് ടി പി യെ മാത്രമല്ല പ്രതികരണ ശേഷിയുള്ള മുഴുവൻ കമ്യൂണിസ്റ്റ്കാ രെയുമാണെന് രാഹുൽ പറഞ്ഞു. കെ കെ രമയെ വേദിയിൽ ഇരുത്തിക്കൊണ്ടു രാഹുൽ നടത്തിയ തീപ്പൊരി പ്രസംഗത്തിലേക്ക് ….